ന്യൂഡല്‍ഹി : 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ രാജസ്ഥാനില്‍ ജില്ലാ ജഡ്ജിയെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു.
ഭരത്പൂര്‍ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജിതേന്ദ്ര സിംഗിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പോക്സോ കേസില്‍ ജഡ്ജിക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ലൈംഗീക ആരോപണം ഉന്നയിച്ച് ജഡ്ജിക്കെതിരേ ഒന്നിലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്.