കൊച്ചിയിലെ ആള്‍ക്കൂട്ട കൊലപാതകം: ആറുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി; ഇതുവരെ 13 പേര്‍ അറസ്റ്റില്‍


കൊച്ചി: കൊച്ചിയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പിടിയിലായ ആറുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യ ആസൂത്രകരായ അസീസ്, മകന്‍ അനീസ് എന്നിവരടക്കമുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. ഇതോടെ 14 പ്രതികളുള്ള കേസില്‍ ഇതോടെ 13 പേര്‍ പിടിയിലായി.
പാലച്ചുവട് സ്വദേശി ജീവന്‍ ടി വര്‍ഗീസിന്‍റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വഴിയരികില്‍ കണ്ടത്. അപകടമരണമെന്ന് തോന്നിപ്പിച്ച സംഭവമാണ് ആള്‍ക്കൂട്ട കൊലപാതകമെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ മുഖ്യആസൂത്രകരായ അസീസ്, മകന്‍ അനീസ് അടക്കം ആറുപേരെയാണ് തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്.
കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഏഴുപേരെ സംഭവത്തിന് തൊട്ടുപിന്നാലെ പിടികൂടിയിരുന്നു. മരിച്ച ജിബിനെ ആസുത്രിതമായ വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് അസീസടക്കമുളളവര്‍ മൊഴി നല്‍കിയത്. ജിബിന് തങ്ങളുടെ ബന്ധുവായ യുവതിയുമായുളള അടുപ്പം ശ്രദ്ധയില്‍പ്പെട്ടിരുന്നു. പലതവണ താക്കീത് ചെയ്തെങ്കിലും ഈ ബന്ധം തുടര്‍ന്നു. ഇതോടെയാണ് കെണിയൊരുക്കി യുവാവിനെ കാത്തിരുന്നതെന്നാണ് മൊഴി. യുവതിയുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് മെസേജ് അയച്ച്‌ യുവാവിനെ വിളിച്ച്‌ വരുത്തുകയായിരുന്നു.
രാത്രി ഒരു മണിയോടെ വീട്ടിലെത്തിയ ജിബിനെ ബന്ധുക്കളും അയല്‍വാസികളുമായ 14 പേര്‍ പിടികൂടി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചെന്ന് ബോധ്യമായതോടെയാണ് അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാ‌ന്‍ മ‍തദേഹം രണ്ടുകിലോ മീറ്റര്‍ മാറി റോ‍‍ഡരികില്‍ ഉപേക്ഷിച്ചത്. മൃതദേഹം കൊണ്ടുപോയ അസീസിന്‍റെ ഓട്ടോ റിക്ഷയും പിടിച്ചെടുത്തിരുന്നു. ജിബിന് സന്ദേശമയച്ച പ്രതികളുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.




Sharing is Caring