ഓൺലൈൻ പെൺവാണിഭക്കേസിൽ മുഖ്യപ്രതി ജോയ്സും സഹായി അരുണും പിടിയിൽ. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊച്ചി കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തിലെ മുഖ്യഇടപാടുകാരനാണ് ജോയ്സ്. ഇപ്പോൾ പിടിയിലുള്ള അച്ചായൻ എന്ന ജോഷിയുടെ മകനാണ് ജോയ്സ്. ജോയ്സിനെയും അരുണിനെയും ചോദ്യം ചെയ്യുന്നതുവഴി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.













