അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു;നിയമസഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി


തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അവതരണ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇന്നും നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയനത്തിന് നോട്ടീസ് നല്‍കിയത്.


സാമ്ബത്തിക പ്രതിസന്ധി ഉണ്ടായിട്ടും പദ്ധതി വിഹിതം വെട്ടിക്കുറച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞു. ഇതോടെ സ്പീക്കര്‍ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.


ഇടതുസര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചിരുന്നു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്ന് കെ.സി ജോസഫും ആരോപിച്ചു.



Sharing is Caring