ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന കൊലപാതകത്തില്‍ യുവതിയും കാമുകനും പിടിയില്‍

ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന കൊലപാതകത്തില്‍ യുവതിയും കാമുകനും പിടിയില്‍. കൃത്യം നടത്തി കൊല്‍ക്കത്തയിലേക്ക് വിമാനത്തില്‍ പോകുന്നതിന് മുമ്പേ പൊലീസ് ഇരുവരെയും പിടികൂടി. സന്ദീപ് കുമാര്‍ കാംബ്ലെ (44) എന്നയാളാണ് കൊല്ലപ്പെട്ടത്. ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള അസാരയിലെ ഹോട്ടലിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളായ അഞ്ജലി ഷാ (25), കാമുകന്‍ ബികാഷ് കുമാര്‍ ഷാ (23) എന്നിവര്‍ പിടിയിലായി. രാത്രിയില്‍ കൊല്‍ക്കത്തയിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റ്.

പൂനെ സ്വദേശിയായ കാര്‍ ഡീലറാണ് കാംബ്ലെ. കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തില്‍ വച്ചാണ് കാംബ്ലെയുമായി സൗഹൃദത്തിലാകുന്നത്. അതേസമയം. അഞ്ജലിക്ക് ബികാഷുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. അഞ്ജലിയെ വിവാഹത്തിനായി ബികാഷ് നിര്‍ബന്ധിച്ചു. എന്നാല്‍, കാംബ്ലെയുടെ കൈയില്‍ അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുടെ ശേഖരമുണ്ടായിരുന്നു. ചിത്രങ്ങള്‍ ഉപയോഗിച്ച് കാംബ്ലെ ബ്ലാക്ക് മെയില്‍ ചെയ്യുമോ എന്ന ഭയമാണ് കൊലക്ക് കാരണം.

അഞ്ജലിയും കാംബ്ലെയും കൊല്‍ക്കത്തയിലെ ഹോട്ടലില്‍ വെച്ച് കാണാമെന്ന് സമ്മതിച്ചു. എന്നാല്‍ കാംബ്ലെ അത് ഗുവാഹത്തിയിലേക്ക് മാറ്റുകയും അവിടെ അദ്ദേഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. എന്നാല്‍, കാംബ്ലെ അറിയാതെ അഞ്ജലിയോടൊപ്പം ബികാഷും കൂടെകൂടി. കാംബ്ലെ അറിയാതെ അതേ ഹോട്ടലില്‍ ബികാഷും മുറിയെടുത്തു.പദ്ധതി അനുസരിച്ച്, അഞ്ജലിയും കാംബ്ലെയും ഒരുമിച്ച് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തു. അഞ്ജലിയും കാംബ്ലെയും താമസിക്കുന്ന മുറിയിലേക്ക് ബികാഷ് എത്തി. ബികാഷ് വന്നതോടെ കാംബ്ലെയെ രോഷാകുലനായി.

ഇരുവരും തമ്മില്‍ വക്കേറ്റമുണ്ടാകുകയും അടിപിടിയില്‍ കാംബ്ലെയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശേഷം അഞ്ജലിയും ബികാഷും ഹോട്ടല്‍ വിട്ടു. ചിത്രങ്ങളുണ്ടായിരുന്ന കാംബ്ലെയുടെ രണ്ട് മൊബൈല്‍ ഫോണുകളും അവര്‍ എടുത്തു.ഹോട്ടല്‍ ജീവനക്കാരാണ് കാംബ്ലെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഉടന്‍ തന്നെ ഹോട്ടല്‍ രജിസ്റ്റര്‍, സിസിടിവി ദൃശ്യങ്ങള്‍, എയര്‍പോര്‍ട്ട് യാത്രക്കാരുടെ പട്ടിക എന്നിവ പരിശോധിച്ച് രാത്രി 9:15ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് അഞ്ജലിയെയും ബികാഷിനെയും അറസ്റ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *