കൊയിലാണ്ടി യൂ.ഡി.എഫ് തിരിച്ചു പിടിക്കും,സുബ്രഹ്മണ്യന്‍ ഉജ്ജ്വല വിജയം നേടും-മുല്ലപ്പളളി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യൂ.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. കടലോര മേഖല പരിപൂര്‍ണ്ണമായി യൂ.ഡി.എഫിനൊപ്പമാണ്. ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയ്ക്ക് അനുമതി നല്‍കിയതിലൂടെ പിണറായി സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് മല്‍സ്യ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കടല്‍ കടലിന്റെ മക്കള്‍ക്ക് എന്നാണ് യൂ.ഡി.എഫ് മുദ്രാവാക്യം. മല്‍സ്യ തൊഴിലാളികള്‍ ഈ സര്‍ക്കാറിനെതിരെ അന്തിമ വിധിയെഴുതാന്‍ കാത്തു നില്‍ക്കുകയാണ്.സംസ്ഥാനത്താകെ യൂ.ഡി.എഫിന് അനുകൂലമായ പ്രകടമായ തരംഗം രൂപപ്പെട്ടിരിക്കുകയാണ്.കൊയിലാണ്ടിയില്‍ എന്‍.സുബ്രഹ്മണ്യന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും.

കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ്സിന്റെ ശക്തി ദുര്‍ഗ്ഗമാണ്. ഈ കോട്ട നഷ്ട്ടമായത് കോണ്‍ഗ്രസ്സിനും മുസ്ലിം ലീഗിന് വലിയ നഷ്ടമാണ്.ഈ കൈത്തെറ്റ് ആവര്‍ത്തിക്കാന്‍ പാടില്ല. വികസന മുരടിപ്പാണ് കൊയിലാണ്ടിയില്‍ നിലനില്‍ക്കുന്നത്. കേരളത്തില്‍ ഒരിടത്തും ഇത്രയും ഗതാഗത സ്തംഭനം ഇല്ല. വികസനം മുരടിച്ചു ജനങ്ങളുടെ അടിസ്ഥാന കാര്യങ്ങള്‍ പരിഹരിച്ചില്ല. കൊയിലാണ്ടി യൂ.ഡി.എഫ് തിരിച്ചു പിടിക്കും.

മലബാറില്‍ കോണ്‍ഗ്രസ്സിന് ശക്തമായ വേരോട്ടമുളള മണ്ഡലമാണിത്. ഈ മണ്ഡലം കൈമോശം വന്നത് വലിയ ദുഖകരമാണ്. കെ.കേളപ്പന്റെയും സി.കെ.ജിയുടെയും ബാഫഖി തങ്ങളുടെയും നാടാണിത്.യാദൃശ്ചികമായിട്ടാണ് കൊയിലാണ്ടി യൂ.ഡി.എഫിന് കൈമോശം വന്നത്. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും നിശബ്ദ പ്രവര്‍ത്തനത്തിലുടെ സുബ്രഹ്മണ്യന്‍ ജനങ്ങളുടെ മനസ്സില്‍ സ്വാധിനം നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് യൂ.ഡി.എഫിന് വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇതില്‍ എല്‍.ഡി.എഫും ബി.ജെ.പിയും ഒരേ പോലെ പരിഭ്രാന്തിയിലാണ്.140ല്‍ നൂറ് സീറ്റ് യൂ.ഡി.എഫ് നേടി അധികാരത്തിലെത്തും.

സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ യൂ.ഡി.എഫിന് ഗുണകരമായിരിക്കുകയാണ്.പ്രവര്‍ത്തകരെയും നേതാക്കളെയും കൂടുതല്‍കര്‍മ്മ നിരതരാക്കാന്‍ ഇതു കൊണ്ടായെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *