മുപ്പത്തിനാലുകാരനായ സിംഗപ്പുരുകാരനാണ് ഈ സാഹസത്തിന് മുതിർന്നത്.ഇരുപത്തിനാലു മണിക്കൂറിനുളളിൽ അമ്പത്തിയേഴു സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് സിംഗപ്പൂരുകാരൻ റെക്കോർഡിനുടമയാകുകയായിരുന്നു.പ്രാഗുകാരന്‍റെ റെക്കോർഡാണ് സിംഗപ്പുരുകാരൻ തകർത്തത്.ഒരു ദിവസം 55 സ്ത്രീകളുമായി കിടപ്പറ പങ്കിട്ടാണ് പ്രാഗുകാരൻ റെക്കോർഡിട്ടിരുന്നത്.1983ലാണ് ഈ റെക്കോർഡ് സ്ഥാപിച്ചത്.അതിനു ശേഷം നിരവധി പേർ റെക്കോർഡിനായി പോരാടിയെങ്കിലും റെക്കോർഡ് തകർക്കാൻ 2017ൽ സിംഗപ്പൂരുകാരൻ വരേണ്ടി വന്നു.
“എനിക്ക് സെക്സിനോട് അമിത താത്പര്യം ഉണ്ടെന്ന് തോന്നിയിരുന്നു.സിംഗപ്പൂരില വേശ്യാലയം മത്സരം വയ്ക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ രണ്ടും കൽപ്പിച്ച് ഇറങ്ങുകയായിരുന്നു.പിന്നീട് പരിശീലനത്തിന്‍റെ ദിവസങ്ങളാണ്.വളരെ കഷ്ടപ്പെട്ടാണ് ലോക റെക്കോർഡ് കരസ്ഥമാക്കിയത്.”- സിംഗപ്പൂരുകാരൻ വ്യക്തമാക്കി.
പാതിരാത്രിയിലാണ് ആദ്യസ്ത്രീയുമായി സെക്സ് ആരംഭിച്ചത്.ഒഫീഷ്യൽസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ലൈംഗിക ബന്ധം.ഉച്ചയോടെ 29 സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തി.അതിനു ശേഷം ലൈംഗികാവയവത്തിന് പ്രശ്നം നേരിട്ടു.ഫിസിയോതെറാപ്പിസ്റ്റ് മസാജ് ചെയ്ത് ശരിയാക്കിയതിനു ശേഷമാണ് സിംഗപ്പൂരുകാരൻ സെക്സ് പുനരാരംഭിച്ചത്.ഉദ്ധാരണത്തിന് മരന്നുപയോഗിക്കരുതെന്ന കർശനമായ നിർദേശമുണ്ടായിരുന്നു.ഓരോ ലൈംഗിക ബന്ധത്തിന് ശേഷവും ചുരുങ്ങിയത് 5 മില്ലീലിറ്റർ ശുക്ലം ഉത്പാദിപ്പിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു.എന്തായാലും ലോകറെക്കോർഡിനുടമ ഇപ്പോൾ ആശുപത്രിയിലാണ്.