കലക്ടറേറ്റ് വളപ്പിലെ ചന്ദനമരമോഷണം: പ്രതികള്‍ അറസ്റ്റില്‍

കല്‍പറ്റ: കലക്ടറേറ്റ് വളപ്പിലെ അതീവ സുരക്ഷ മേഖലയില്‍നിന്ന് ചന്ദന മരം മുറിച്ചു കടത്തിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കമ്ബളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലന്‍ (47), മോഹനന്‍ (40) എന്നിവരാണ് അറസ്റ്റിലായത്.

വരദൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തിലെ ചന്ദനമരം മുറിച്ചു കടത്തിയ കേസില്‍ നേരത്തെ ഇവര്‍ പിടിയിലായിരുന്നു. മാനന്തവാടി ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ ചൊവ്വാഴ്ച കല്‍പറ്റ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

ബുധനാഴ്ച കലക്ടറേറ്റിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. സ്വതന്ത്ര്യദിനത്തിെന്‍റ തലേദിവസം പിറകിലൂടെ എത്തിയാണ് കലക്ടറേറ്റ് വളപ്പിലെ ഒരാള്‍പൊക്കത്തിലുള്ള മരം പ്രതികള്‍ മുറിച്ചത്.

തുടര്‍ന്ന് ബൈപാസിലെത്തിച്ച്‌ കമ്ബളക്കാട് സ്വദേശിയുടെ ജീപ്പിലാണ് മരം കടത്തിയതെന്ന് പൊലീസ് പറയുന്നു. ജീപ്പ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മരം വാങ്ങിയ പടിഞ്ഞാറത്തറ പുതുശ്ശേരി ക്കടവ് സ്വദേശിയെ കേണിച്ചിറ പൊലീസ് ചൊവ്വാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍നിന്ന് മുറിച്ച ചന്ദന തടികള്‍ കണ്ടെത്തു.

ഇരുവരുടെയും അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. ജില്ലയില്‍ സംഘം സമാനരീതിയില്‍ വേറെയും മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഗസ്റ്റ് 20ന് പുലര്‍ച്ചെയാണ് വരദൂര്‍ ക്ഷേത്രത്തിെന്‍റ ഉടമസ്ഥതയിലുള്ള ചന്ദനമരം മോഷണം പോയത്.

സമീപത്തെ മുസ്ലിം പള്ളിയുടെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *