ക്രിമിയയെ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് അന്ത്യവധി നല്‍കി റഷ്യ

മോസ്കോ: ക്രിമിയയെ തൊട്ടാല്‍ കണ്ണും പൂട്ടി തിരിച്ചടിക്കുമെന്നും, അത് അന്ത്യവധി നല്‍കി റഷ്യ.

മുന്‍ പ്രസിഡന്റ് ദ്മിത്രി മെദ്വെദേവ്. ഉക്രൈനും പശ്ചാത്യ ശക്തികളും കൃമിയയെ മേലുള്ള റഷ്യയുടെ പരമാധികാരത്തെ സ്വീകരിക്കുന്നില്ലെന്നും അത് വളരെ വലിയ അവസ്ഥയ്ക്ക് വഴിവയ്ക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേണ്ടിവന്നാല്‍ അമേരിക്കന്‍ നിര്‍മിത ദീര്‍ഘ ദൂര മിസൈലുകള്‍ ഉപയോഗിച്ച്‌ ക്രിമിയയെ ആക്രമിക്കുമെന്ന് ഉക്രൈന്‍ പറഞ്ഞിരുന്നു. ഉക്രൈന്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് ഔദ്യോഗിക വക്താവായ വാധിം സ്‌കിബിറ്റ്സ്‌കിയാണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി രംഗത്തു വന്നത്. വണ്‍ പ്ലസ് വണ്‍ എന്ന ടിവി ചാനലില്‍, അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘ഉക്രൈന്റെ ദക്ഷിണ ഭാഗത്തേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താന്‍ റഷ്യ ഉപയോഗിക്കുന്ന ഒരു മാര്‍ഗമായി ഇന്ന് ക്രിമിയന്‍ മേഖല മാറിയിരിക്കുന്നു. ഇത് ഉക്രൈന് വളരെ വലിയൊരു ഭീഷണി തന്നെയാണ്. ആദ്യം അവിടെ ശേഖരിച്ച ആയുധങ്ങളാണ് പിന്നീട് ഉക്രൈനുള്ളില്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സൈനികര്‍ക്ക് വിതരണം ചെയ്യുന്നത്’. സ്‌കിബിറ്റ്സ്‌കി വ്യക്തമാക്കി.

ക്രിമിയയില്‍ നങ്കൂരമിട്ട് കിടക്കുന്ന റഷ്യന്‍ നാവികസേനയുടെ ബ്ലാക്ക് സീ ഫ്ലീറ്റിനെ ആക്രമിക്കാന്‍ ഉക്രൈന് പദ്ധതിയുണ്ടെന്നും, ഇതിനായി അമേരിക്കന്‍ നിര്‍മ്മിത ദീര്‍ഘ ദൂര മിസൈലുകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *