റാപ്പിഡോ ബൈക്ക് ടാക്സി സർവീസിനെതിരെ പ്രതിഷേധം ശക്തം


തിരുവനന്തപുരം :റാപിഡോ കേരളത്തിൽ ബൈക്ക് ടാക്സി സർവീസ് ആരംഭിച്ചതിനെ തുടർന്ന് ഓട്ടോ, ടാക്സി ഡ്രൈവർ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിലുള്ള ഗതാഗത നിയമങ്ങൾ ലംഘിച്ചാണ് സർവീസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ജീവിതോപാധിയെ ബാധിക്കുന്നതാണെന്നും യൂണിയനുകൾ ആരോപിക്കുന്നു.


സംസ്ഥാനത്ത് സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് ടാക്സി സർവീസ് അവതരിപ്പിച്ചതിന് പിന്നാലെ, നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ
 തിരുവനന്തപുരം നഗരത്തിലെ റാപ്പിഡോ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സർവീസ് ഉടൻ നിർത്തിവെക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.

online news portal

ഇത് തുടർന്നാൽ സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുമെന്ന് ഡ്രൈവർ യൂണിയനുകൾ മുന്നറിയിപ്പ് നൽകി. നിലവിലെ നിയമപ്രകാരം ബൈക്ക് ടാക്സി സർവീസ് അനുവദനീയമല്ലെന്നും സ്വകാര്യ (വൈറ്റ് പ്ലേറ്റ്) ബൈക്കുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.

“ഓട്ടോയും ടാക്സിയും കർശനമായ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. അതേസമയം സ്വകാര്യ ബൈക്കുകൾക്ക് അതേ സൗകര്യം നൽകുന്നത് അന്യായമായ മത്സരം സൃഷ്ടിക്കുന്നു,” യൂണിയൻ പ്രതിനിധികൾ പറഞ്ഞു.

അതേസമയം, കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റഫോം വർക്കേഴ്സ് യൂണിയൻഗതാഗത കമ്മീഷണറെ സമീപിച്ച് സ്വകാര്യ ബൈക്കുകൾ വാണിജ്യ യാത്രാസേവനങ്ങൾക്ക് അനുവദിക്കില്ലെന്നുറപ്പ് തേടി.

സംസ്ഥാനത്ത് ആപ്പ് അധിഷ്ഠിത ഗതാഗത സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ചർച്ചകൾക്ക് ഇത് വീണ്ടും ചൂടേകിയിരിക്കുകയാണ്.



Sharing is Caring