ഭരണനിർവഹണ മികവിൽ തുടർച്ചയായ മൂന്നാംവർഷവും കേരളം രാജ്യത്ത് ഒന്നാമത്. ക്രമസമാധാനം, പശ്ചാത്തലസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി 11 മേഖലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുകാര്യസൂചിക പ്രകാരമാണ് 2018ൽ ഏറ്റവും മികച്ച രീതിയിൽ ഭരണനിർവഹണം നടക്കുന്ന സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്.രാജ്യത്തെ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാമതെത്തിയത്. 2016, 17 വര്‍ഷങ്ങളിലും കേരളംതന്നെയായിരുന്നു ഒന്നാമത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഏറ്റവും മികച്ച ബാല സൗഹൃദ സംസ്ഥാനമെന്ന നേട്ടവും കേരളത്തിനാണ്. മികച്ച ഭരണനിര്‍വഹണത്തില്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട് രണ്ടാമതും തെലങ്കാന മൂന്നാമതുമെത്തിയപ്പോള്‍, കര്‍ണാടക നാലാം സ്ഥാനം നിലനിര്‍ത്തി. ഗുജറാത്ത് അഞ്ചാം സ്ഥാനത്താണുള്ളത്. മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവയാണ് വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നിലുള്ളത്. ഇവിടങ്ങളിലാണ് ജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സാമൂഹിക, സാമ്ബത്തിക അന്തരമുള്ളതെന്നും പഠനം വ്യക്തമാക്കുന്നു.
സാമൂഹികവും സാമ്ബത്തികവുമായ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് മുന്‍ ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ. കസ്തൂരി രംഗന് ചെയര്‍മാനായ പബ്ലിക് അഫയേഴ്സ് സെന്റര്‍ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നത്. ചെറിയ സംസ്ഥാനങ്ങളില്‍ (രണ്ടുകോടിയില്‍ താഴെ ജനസംഖ്യ) ഹിമാചല്‍പ്രദേശ് ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി.
സാമൂഹികവും സാമ്ബത്തികവുമായ വളര്‍ച്ചയെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചാണ്, പബ്ലിക് അഫയേഴ്സ് െസന്റര്‍ സംസ്ഥാനങ്ങളുടെ ഭരണത്തെക്കുറിച്ച് പഠിച്ച് റാങ്കിങ് തയാറാക്കുന്നത്. സാമൂഹിക സുരക്ഷ, വികസനം, വനിത ശിശുക്ഷേമം, നീതി നിര്‍വഹണം, സുതാര്യത, അടിസ്ഥാന സൗകര്യ വികസനം, സാമ്ബത്തിക അച്ചടക്കം, ഭരണ നിര്‍വഹണത്തിലെ സുതാര്യത, വൈദ്യുതി, കുടിവെള്ളം, റോഡ്, വാര്‍ത്തവിനിമയം, പാര്‍പ്പിടം, പ്രകൃതി സംരക്ഷണം തുടങ്ങിയ വിവിധ സൂചികകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിനു ശേഷമാണ് റാങ്കിങ് നടത്തിയത്.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഏറ്റവും മികച്ച ബാലസൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിലും കേരളമാണ് ഒന്നാമത്. ചെറിയ സംസ്ഥാനങ്ങളില്‍ ഹിമാചല്‍ പ്രദേശാണ് മുന്നില്‍. ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്, ഭരണത്തില്‍ സുതാര്യത കൊണ്ടുവരേണ്ടത് മികച്ച ഭരണ നിര്‍വഹണത്തിന് അത്യാവശ്യമാണെന്ന് പി.എ.സി ചെയര്മാന് ഡോ. കെ. കസ്തൂരി രംഗന് പറഞ്ഞു.