പാരീസ്: ലോക ഒന്നാം നമ്പർ താരം നോവാക് ദ്യോകോവിച്ചിനെ വീഴ്ത്തി റാഫേൽ നദാൽ സെമിയിൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ വിജയം. സ്കോർ: 6-2, 4-6, 6-2, 7-6. ഫ്രഞ്ച് ഓപ്പണിലെ നിലവിലെ ചാമ്പ്യനാണ് ദ്യോകോവിച്ച്.
ഫൈനലിന് മുൻപുള്ള ഫൈനൽ എന്ന് വിശേഷിപ്പിച്ച ക്വാര്‍ട്ടറില്‍ നദാല്‍ ആദ്യസെറ്റ് 6-2ന് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച ജോക്കോവിച്ച് 6-4ന് സെറ്റ് സ്വന്തമാക്കി. കളിമണ്‍കോര്‍ട്ടിലെ രാജാവായ നദാല്‍ തൻ്റെ ആധിപത്യം പുറത്തെടുക്കുന്നതേയുണ്ടായിരുന്നുള്ളൂ.
മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച നദാല്‍ 6-2ന് സെറ്റ് സ്വന്തമാക്കി. നാലാം സെറ്റില്‍ ഇരുവരും 6-6 എന്ന സ്‌കോറിന് സമനില പാലിച്ചതോടെ ജോക്കോവിച്ച് ആധിപത്യം പുലര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ടൈബ്രേക്കറില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത നദാല്‍ 7-4 എന്ന സ്‌കോറിന് ടൈബ്രേക്കര്‍ വിജയിച്ച് സെറ്റും മത്സരവും സ്വന്തമാക്കി.
സെമിഫൈനലിൽ നദാൽ ലോക മൂന്നാം നമ്പർതാരമായ അലക്സാണ്ടർ സ്വെരേവിനെ നേരിടും. ജൂൺ മൂന്നിനാണ് സൈമി ഫൈനൽ. 2005ലെ കിരീടനേട്ടത്തിന് ശേഷം പാരീസ് മണ്ണിൽ കളിച്ച 113 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് നദാൽ തോറ്റത്.