മുകേഷ് അംബാനിയുടെ മകന്‍റെ സെക്രട്ടറിയെന്ന് പറഞ്ഞ് ഡോക്ടറുടെ അരക്കോടി തട്ടിയ യുവാക്കള്‍ക്ക് ജാമ്യമില്ല

കൊച്ചി: റിലയന്‍സ് കമ്ബനി ഉടമ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി 52 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആകാശ് അംബാനിയുടെ പ്രൈവറ്റ് സെക്രട്ടറി ‘മുഹമ്മദ് ആദില്‍ സൈനുള്‍ഭായി’ എന്ന പേരില്‍ ഡോക്ടറെ കബളിപ്പിച്ച്‌ പണം തട്ടിയ കേസില്‍ തലശ്ശേരി സ്വദേശി വി. റുബായിസ് (31), കൂട്ടുപ്രതികളായ ഈരാറ്റുപേട്ട സ്വദേശി സനൂബ് അലിയാര്‍ (30), ഫാസില്‍ (29), ഏലിയാസ് (30), കെ.ടി. അസീല്‍ (28) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി തള്ളിയത്.

റിലയന്‍സിെന്‍റ അനുബന്ധ കമ്ബനിക്കുവേണ്ടി ഡാറ്റ ശേഖരിക്കാനുള്ള സോഫ്റ്റ്‌വെയര്‍ വില്‍പനയുടെ ഇടനിലക്കാരനാകാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചാണ് പ്രതി റുബായിസ് എളംകുളം സ്വദേശിയായ ഇ.എന്‍.ടി ഡോക്ടറെ പരിചയപ്പെട്ടത്. 750 കോടി രൂപയുടെ ഇടപാടി‍ല്‍ 10 ശതമാനം കമീഷന്‍ ഡോക്ടര്‍ക്ക് വാഗ്ദാനം ചെയ്തു.

ഇടപാടിെന്‍റ ഭാഗമായി ഒരു കോടി രൂപ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി വിശ്വസിപ്പിക്കാനുള്ള വ്യാജരേഖയും പ്രതികള്‍ ചമച്ചിരുന്നു. ഇതിനിടയിലാണ് ഡാറ്റ ഇടപാടുമായി ബന്ധപ്പെട്ട ആവശ്യത്തിനെന്ന് പറഞ്ഞ് കബളിപ്പിച്ച്‌ 52 ലക്ഷം രൂപ ഒന്നാം പ്രതി റുബായിസ് ഡോക്ടറില്‍നിന്ന് വാങ്ങിയത്. തെന്‍റ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടില്ലെന്ന് മനസ്സിലായപ്പോഴാണ് ഡോക്ടര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്.

പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും പ്രതികളുടെ വിലാസങ്ങള്‍ വ്യാജമാണെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി. രമേഷിെന്‍റ വാദം അംഗീകരിച്ചാണ് അഡീ. സെഷന്‍സ് ജഡ്ജി ഷിബു തോമസ് ജാമ്യാപേക്ഷ തള്ളിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *