വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കുറ്റം ചെയ്തവർക്കെതിരെ കൃത്യമായ നടപടി എടുക്കുമെന്ന് എം വി ഗോവിന്ദൻ


വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കുറ്റം ചെയ്തവർക്കെതിരെ കൃത്യമായ നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ പ്രവണതകൾ അനുവദിക്കില്ല. പൊലീസ് ആരേയും സംരക്ഷിക്കുന്നില്ല. വിദ്യയെ ഒളിവിൽ കഴിയാൻ സിപിഎമ്മുകാർ സഹായിച്ചെങ്കിൽ അന്വേഷിച്ചോട്ടെ. ആരെയും പാർട്ടി സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം, കെ. സുധാകരനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്നും ഗോവിന്ദൻ മാഷ് പറഞ്ഞു. പ്രസ്താവന നടത്തിയത് പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ്. കെ.സുധാകരനെ കുറിച്ച്‌ പറയുമ്പോൾ മാധ്യമങ്ങൾക്ക് പ്രശ്നമാണ്. പുതിയ തെളിവുകൾ വന്നാൽ ആരോപണം തിരുത്താമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.




Sharing is Caring