മോഹനന്‍ വൈദ്യര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കരമന കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. 65 വയസായിരുന്നു. ചേര്‍ത്തല സ്വദേശിയാണ്.
മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ മൃതദേഹമുള്ളത്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയുണ്ടായി. രണ്ട് ദിവസം മുന്‍പാണ് ബന്ധുവീട്ടിലെത്തിയത്. രാവിലെ മുതല്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൈദ്യര്‍ പിന്നീട് ആശുപത്രിയില്‍ പോകാനിരിക്കെയാണ് മരിച്ചത്.
അശാസ്ത്രീയ ചികിത്സ നടത്തിയെന്ന പേരിൽ ഇദ്ദേഹത്തിനെതിരെ നിരവധി തവണ കേസെടുത്തിരുന്നു. ഏറ്റവുമൊടുവിൽ കോവിഡിന് വ്യാജ ചികിത്സ നൽകിയെന്ന പേരിൽ അറസ്റ്റിലായി. വൈറസുകളില്ലെന്നും മരണമില്ലെന്നും കാൻസർ എന്ന അസുഖമില്ലെന്നുമുള്ള മോഹനൻ വൈദ്യരുടെ അവകാശവാദങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും ഇദ്ദേഹം നടത്തിയ പ്രസ്താവനകളും വിവാദമായി. നിപ രോഗത്തെ നിഷേധിച്ചും നേരത്തെ മോഹനൻ വൈദ്യർ രംഗത്തെത്തിയിരുന്നു.