കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ ഫുട്ട്പാത്ത് കൈയ്യsക്കി തെരുവ് കച്ചവടക്കാരുടെ വിളയാട്ടം. എല്ലാ ദിവസവും രാവിലെ മുതൽ രാ(തി വരെ പല തരത്തിലുള്ള സാധനങ്ങളായ ചെരുപ്പ്, വാച്ച് ,സി ഡി, പച്ചമുളക്, ഉടുപ്പു ക ൾ, ഇന്നർ വെയർ, പുളി, വെളുത്തുള്ളി, സ്റ്റേഷനറി ,കുട, ബാഗ്, എന്നിങ്ങിനെ ഒരു ചെറിയ മാർക്കറ്റിൽ കിട്ടുന്ന മുഴുവൻ സാധനങ്ങളും, ജനങ്ങൾക്ക് നടന്ന് പോകേണ്ട ഫുട്ട്പാത്തിൽ വെച്ച് വില്പന തുടരുകയാണ്.
ഇവർ ഫുട്ട്പാപാത്ത് കൈയ്യേറി കച്ചവടം ചെയ്യുന്നതിനാൽ യാത്രക്കാർ നടന്ന് പോകാൻ വളരെ ബുദ്ധിമുട്ടുകയാണ്. ഫുട്ട്പാത്തിന്റെ ഒരു ഭാഗത്ത് ഓട്ടോസ്റ്റാന്റും മറുഭാഗത്ത് സ്വാകാര്യ വണ്ടികളുടെ പാർക്കിങ്ങും മറ്റുമായതിനാൽ യാ(തക്കാർ നന്നേ (പയാസം അനുഭവപ്പെടുന്നുണ്ട്. വെയിലും മഴയും കൊള്ളാതിരിക്കാൻ കച്ചവടക്കാർ ടെന്റുകൾ പോലെ വലിയ കുടകൾ നിവർത്തി വെക്കുന്നതും യാ (ത ചെയ്യാൻ തടസ്സം മായി തുടരുന്നു.
ബസ്സ്റ്റാന്റിനകത്തും അവസ്ഥ വളരെ മോശമാണ് ഇവിടെ ഉന്ത് വണ്ടിക്കാരും, റെഡിമെയിഡ് വില്പനക്കാരും അടക്കി വാണിരിക്കുകയാണ്, കടല വണ്ടിയിൽ നിന്നു മറ്റുമുള്ള മണൽ എന്നീ മാലിന്യങ്ങൾ ഇവിടെ തന്നെ പുറം തള്ളുന്ന കാഴ്ചയാണ് കാണാൻ കഴി യുന്നത്.ഇതിനെ ചോദ്യം ചെയ്ത ഷൗക്കത്ത് അലി എന്ന യുവാവിനെ ഇന്ന് ഇവർ വളഞ്ഞിട്ട് അ(കമിക്കാൻ ( ശമിച്ചു.ലക്ഷങ്ങൾ ചിലവിട്ട് ഈയടുത്ത് നവീകരിച്ച ബസ് സ്റ്റാന്റ് വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ പോകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ(ശദ്ധിക്കുന്നില്ല എന്ന വ്യാപക പരാതിയും ഉയർന്നിട്ടുണ്ട്.