രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ആറ്റുകാല്‍ പൊങ്കാല ഇത്തവണയും വീടുകളിൽ മാത്രമായി ചുരുക്കേണ്ടി വരുമെന്ന് സൂചന നൽകി മന്ത്രി വി. ശിവൻകുട്ടി. ആചാരങ്ങള്‍ തടസപ്പെടുത്താതെ വീടുകളില്‍ പൊങ്കാല ഇടുന്നതിനു പ്രാധാന്യം നല്‍കണമെന്നും ക്ഷേത്ര ഭാരവാഹികളെ സാഹചര്യം ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു. ആറ്റുകാല്‍ പൊങ്കാല നടത്തിപ്പില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നിലപാട് മന്ത്രി വ്യക്തമാക്കിയത്. അതേസമയം പൊങ്കാലയ്ക്കായുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണെങ്കിലും നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചയ്കക്കാം ഉണ്ടാകും.
എന്നാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തികള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് നിര്‍ദേശം. ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണയും വിപുലമായ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു.