മലബാറിലെ ആദ്യ ‘നോ കോൺട്രാസ്റ്റ് ആൻജിയോപ്ലാസ്റ്റി’ നിർവ്വഹിച്ച് കോട്ടക്കൽ ആസ്റ്റർ മിംസ്

മലബാറിലെ ആദ്യ ‘നോ കോൺട്രാസ്റ്റ് ആൻജിയോപ്ലാസ്റ്റി’ ചികിത്സ നിർവ്വഹിച്ച് കോട്ടക്കൽ ആസ്റ്റർ മിംസ് .കിഡ്‌നി സംബന്ധമായ രോഗത്തിന് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയാണ് കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആസ്റ്റർ മിംസിൽ ചികിത്സക്കെത്തിയത്. പരിശോധനിയിൽ ഹൃദയത്തിലെ രണ്ടു പ്രധാന രക്തക്കുഴലുകളിൽ 90% ബ്ലോക്കുണ്ടെന്നു കണ്ടെത്തി. ഹൃദയത്തിനെ ബാധിക്കുന്ന ബ്ലോക്കുകൾക്ക് സാധാരണ രീതിയിൽ നൽകുന്ന ആൻജിയോപ്ലാസ്റ്റി ചികിത്സ വഴി ബ്ലോക്ക് നീക്കം ചെയ്തു ഹൃദയത്തേ രക്ഷിക്കൽ ഇദ്ദേഹം കിഡ്‌നി സംബന്ധമായ രോഗി ആയതിനാൽ പ്രയാസംകൂടിയതാണ് .

ആൻജിയോ പ്ലാസ്റ്റിക്കു സാധാരണ ഉപയോഗിക്കാറുള്ള ഡൈ മൂലം അവരുടെ കിഡ്നി കൂടുതൽ തകരാറിലാവാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഡയാലിസിസ് വേണ്ടി വന്നേക്കാം. എന്നാൽ കിഡ്നിക്കു ദോഷം വരുത്താതെ ഹാർട്ട്‌ അറ്റാക്കിൽ നിന്ന് രക്ഷപ്പെടുത്തുന്ന
ഏറ്റവും നൂതന ചികിത്സാരീതിയായ സീറോ ഡൈ ആൻജിയോപ്ലാസ്റ്റി വഴി ബ്ലോക്കുകൾ നീക്കി രോഗിയേ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് പുതുചരിത്രം തീർത്തിരിക്കുകയാണ് കോട്ടക്കൽ ആസ്റ്റർ മിംസ്.

കിഡ്‌നി രോഗമുള്ളവർക്കും, കിഡ്‌നി രോഗം വരാൻ സാധ്യതയുള്ള ( വർഷങ്ങളോളം പ്രമേഹമുള്ളവർ, പ്രായമായവർ etc)
അവരുടെ ഹൃദയം സംരക്ഷിക്കാനുള്ള നൂതന സംവിധാനമാണ് കോട്ടക്കൽ മിംസിൽ അവതരിപ്പിച്ചത്.
ബ്ലോക്കിൻ്റെ കൃത്യമായ അവസ്ഥ മനസ്സിലാക്കാൻ ഡൈ ഉപയോഗിച്ചുള്ള ഇഞ്ചക്ഷൻ നൽകാതെ, രക്തക്കുഴലിലേക്ക് സ്കാൻ ചെയ്യാൻ സാധിക്കുന്ന ഒരു ട്യൂബ്(ഐവസ്) കടത്തി ഉൾഭാഗം സ്കാൻ ചെയ്താണ് ബ്ലോക്കുകളുടെ അവസ്ഥ മനസ്സിലാക്കുന്നത്. ഐവസ് ഉപയോഗിച്ചുള്ള ആൻജിയോപ്ലാസ്റ്റി സാധാരണ ആൻജിയോപ്ലാസ്റ്റി യെക്കാൾ കൃത്യതയേറിയതാണ്.

കിഡ്നി രോഗികൾക്കു മരണം സംഭവിക്കുന്നത് ഭൂരിപക്ഷവും ഹാർട്ട്‌ അറ്റാക്ക് മൂലമാണ്. എന്നാൽ ഡൈ മൂലം ഡയാലിസിസിൽ എത്തുമോ എന്ന പേടി കാരണവും പലരും ഹാർട്ട്‌ ബ്ലോക്കുകൾ സമയത്തു ചികിൽസിക്കാൻ മടിക്കുന്നു .പിന്നീട് അറ്റാക്ക് വന്നു ഹാർട്ട്‌ വീക്കായി രോഗി ഗുരുതരാവസ്ഥയിലാവുകയോ മരണപ്പെടുകയോ ചെയ്യുന്നു.ഇത്തരം രോഗാവസ്ഥയുള്ളവർക്ക് വലിയൊരു അനുഗ്രഹമാണ് ‘നോ കോൺട്രാസ്റ്റ് ആൻജിയോപ്ലാസ്റ്റി’.”സേവ് ദി ഹാർട്ട് ബൈ പ്രൊട്ടക്ടിംങ് ദ കിഡ്‌നി” (Save the heart by protecting the kidney ) എന്നതാണ് ഈ പുതു ചികിത്സാ രീതിയിലൂടെ നൽകുന്ന സന്ദേശം.

ഹൃദ്രോഗ ചികിത്സാ വിഭാഗ മേധാവി ഡോ. തഹസിൻ നെടുവഞ്ചേരി, കൺസൽട്ടൻ്റ് കാർഡിയോളജിസ്റ്റ് ഡോ. സുഹൈൽ എന്നിവരാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *