പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി. 24 മണിക്കൂറിനുള്ളിൽ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് ഡി.ജി.പി അറിയിച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുൻ ഹെഡ് കോൺസ്റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്ഫോടനത്തിൽ പിന്നിലെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.
മയക്കുമരുന്ന് ഇടപാടിന്റെ പേരിൽ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. 2019 ൽ ജയിലിലായ ഇയാൾ രണ്ട് മാസം മുൻപാണ് ജയിൽ മോചിതനായതെന്നും ഡിജിപി പറഞ്ഞു. ഗഗന്‍ദീപിന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സ്ഫോടനത്തിൽ തിരിച്ചറിൻ കഴിയാത്ത വിധം ശരീരം ചിതറി പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകർന്ന ഫോണും സിം കാർഡുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്.
വ്യാഴാഴ്ചയാണ് പഞ്ചാബിലെ ലുഥിയാന കോടതിയില്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.