കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ 50 കോടി രൂപയിലധികം പണം വിദേശത്ത് കടത്തിയതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പ്രാഥമിക കണ്ടെത്തൽ. ബിനാമികൾ വഴിയാണ് പണം കണ്ടെത്തിയതിനും കണ്ടെത്തൽ.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളായ കിരണാണ് വിദേശത്തേക്ക് പണം കടത്താൻ നേതൃത്വം നൽകിയത്. കേസിൽ കൂടുതൽ പേർ ഇനിയും പ്രതികളായേക്കും.
തുടർ കരുവന്നൂർ സഹകരണ ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തി. പ്രാഥമിക കണക്കാണ് 200 കോടി രൂപയെന്നും, 200 കോടി രൂപയിലധികം കള്ള പണം വെളുപ്പിച്ചുവെന്നുമാണ് കണ്ടെത്തിയത്. പോലീസിൽ നിന്നും ലഭിച്ച രേഖകളും എൻഫോഴ്സ്മെന്റ് പരിശോധിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബാങ്കിൽ ലഭ്യമല്ലാത്തവരുടെ കള്ള അക്കൗണ്ടുകൾ രൂപീകരിക്കുകയും ബിനാമി ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തുകയും ചെയ്തു. ഇത് റിയൽ എസ്റ്റേറ്റ് ഇടപാട് അടക്കം നിരവധി കാര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.