പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ വിമര്‍ശിച്ച് ജെഡിയുവും

ഫോണ്‍ ചോര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്ന് പെഗാസസ് വിഷയത്തില്‍ ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിധീഷ് കുമാര്‍. എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയുവിന്റെ വിമര്‍ശനം ബിജെപിയ്ക്ക് തിരിച്ചടി നല്കുന്നതാണ്. ജനതാ കാ ദര്‍ബാര്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍. പെഗാസസ് വിവാദത്തെ സംബന്ധിച്ച് ചോദ്യത്തിനാണ് ബിജെപിയ്‌ക്കെതിരെ വിമര്‍ശനപരമായ നിലപാട് നിധീഷ് പ്രകടിപ്പിച്ചത്.

‘ഇതെല്ലാം സംഭവിക്കുന്നത് പുതിയ സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലും അതിന്റെ ദുരുപയോഗത്തെ തുടര്‍ന്നുമാണ്. ഇത് തെറ്റാണ്’. പുതിയ സാങ്കേതിക വിദ്യയ്ക്ക് നേട്ടവും കോട്ടവും ഒരു പോലെയുണ്ടെന്നതാണ് വസ്തുതയെന്നും നിധീഷ് കുമാര്‍ സൂചിപ്പിച്ചു. അതേ സമയം ഇക്കാര്യത്തില്‍ തെറ്റുചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നാണ് ജനാതദള്‍ യുണൈറ്റഡ് ആവശ്യപ്പെടുന്നത്.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച പുനരാരംഭിക്കണമെന്നും നിധീഷ് അഭിപ്രായപ്പെട്ടു. എന്നാല്‍ കൊവിഡ് 19 മാഹാമാരിയുടെ കാലത്ത് ഇത്തരം സമരങ്ങള്‍ അനുചിതമാണെന്നും നിധീഷ് ചൂണ്ടിക്കാണിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *