വേനലവധിക്കുശേഷം ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കുന്നു

മസ്കത്ത്: വേനലവധിക്കുശേഷം ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കുന്നു. അവധിക്ക് നാട്ടില്‍പോയ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും തിരിച്ചെത്തിത്തുടങ്ങി.

ബാക്കിയുള്ളവര്‍ അടുത്ത ആഴ്ചയോടെ തിരിച്ചെത്തും. അല്‍ ഗുബ്റ ഇന്ത്യന്‍ സ്കൂള്‍ അടക്കമുള്ള ചില സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ബാക്കിയുള്ള ഇന്ത്യന്‍ സ്കൂളുകള്‍ അടുത്ത ആഴ്ചയോടെ പ്രവര്‍ത്തനമാരംഭിക്കും. ഈമാസം പത്തിന് മുമ്ബ് മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ അടക്കമുള്ള എല്ലാ ഇന്ത്യന്‍ സ്കൂളുകളും സാധാരണഗതിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.

നീണ്ട കോവിഡ് നാളുകള്‍ക്കുശേഷം സ്കൂളുകള്‍ പൂര്‍ണരൂപത്തില്‍ വീണ്ടും സജീവമാവുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി നിലച്ച പഠനേതര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതോടെ സ്കൂളും സ്കൂള്‍ മുറ്റവും സജീവമാവും. രണ്ടുവര്‍ഷമായി ഉറങ്ങിക്കിടക്കുകയായിരുന്ന സ്കൂള്‍ മുറ്റത്ത് പന്തുരുളും. സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളുടെ ആരവം ഉയരും. കളികളും കായികവിനോദങ്ങളും സാഹിത്യപരിപാടികളും കലാരംഗവും സജീവമാകുന്നതോടെ സ്കൂളുകള്‍ കോവിഡിന് മുമ്ബുള്ള ഉത്സാഹത്തിലേക്ക് തിരിച്ചെത്തും.

കഴിഞ്ഞ ഏപ്രിലില്‍ സ്കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കിലും അധ്യാപകരെയും വിദ്യാര്‍ഥികളെയും കോവിഡ് ഭീതി അലട്ടിയിരുന്നു. പിന്നീട് പരീക്ഷയുടെയും സ്കൂള്‍ അടക്കലിന്‍റെയും നാളുകളായതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഒന്നും സ്കൂളുകളില്‍ നടന്നിരുന്നില്ല. അതിനാല്‍, നീണ്ട ഇടവേളക്കുശേഷം ആരംഭിക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലും കൗതുകം ഉളവാക്കും.

കോവിഡ് ഭീതിക്കുശേഷമുള്ള, നിയന്ത്രണങ്ങളും ആശങ്കകളുമില്ലാത്ത അവധിക്കാലമായതിനാല്‍ ബഹുഭൂരിഭാഗം രക്ഷിതാക്കളും വിദ്യാര്‍ഥികളും നാട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നാട്ടില്‍ പോവാത്തവരില്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകരും ഉള്‍പ്പെടും. കോവിഡ് ആശങ്കകളും നാട്ടില്‍ കുടുങ്ങുമെന്ന ഭീതിയും ഉയര്‍ന്ന യാത്രാചെലവും ക്വാറന്‍റീന്‍ അടക്കമുള്ള നൂലാമാലകളും കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി പലരും യാത്ര മാറ്റിവെക്കുകയായിരുന്നു. ഇതിനാല്‍ വിമാന സര്‍വിസുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *