മധു വധക്കേസിൽ നാല് സാക്ഷികളുടെ വിസ്താരം ഒഴിവാക്കി കോടതി. 63, 64 സാക്ഷികൾ വിദേശത്തായതിനാലാണ് വിസ്‌താരം ഒഴിവാക്കിയത്. 67, 100 സാക്ഷികളെ ആരോഗ്യപ്രശ്‌നങ്ങളാലും ഒഴിവാക്കി.കേസിൽ സാക്ഷി വിസ്താരം ഈ മാസം പൂർത്തിയാകാനിരിക്കെയാണ് നടപടി. ഇനി അഞ്ച് പേരുടെ വിസ്താരം കൂടി പൂർത്തിയാക്കേണ്ടതുണ്ട്.
ഇതുവരെ 118 പേരെയാണ് വിസ്തരിച്ചത്. ബാക്കിയുള്ള അഞ്ച് പേരിൽ നാലുപേരുടെ വിസ്താരമാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. കേസിലാകെ 122 സാക്ഷികളാണുള്ളത്. കഴിഞ്ഞ ദിവസം വിസ്തരിച്ച രണ്ടുസാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്. മുൻ അഗളി സിഐ എസ്.എസ് സലീഷ്, വൊഡാഫോൺ നോഡൽ ഓഫീസറായിരുന്ന പി രാജ്‌കുമാറിന് പകരമെത്തിയ സൂര്യ എന്നിവരുടേതായിരുന്നു അനുകൂല മൊഴി.