ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡറുമായി ബജാജ് അലയൻസ് ലൈഫ്


ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് അധിക ഭാരമില്ലാതെ ജീവിത പരിരക്ഷ വര്‍ധിപ്പിക്കാവുന്ന പുതിയ ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡർ അവതരിപ്പിച്ചു. ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഉപയോക്താക്കളുടെ സാമ്പത്തിക പരിരക്ഷ ശക്തിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്ത പോളിസി ആണിത്. സമ്പാദ്യത്തിന് പരിക്ക് പറ്റാതെ രോ​ഗം മൂലമുണ്ടാകുന്ന പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ പോളിസി ഉടമകളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


60 പ്രധാന ഗുരുതരമായ അസുഖങ്ങൾ (സിഐ)ക്കുവരെ പരിരക്ഷ പ്രദാനം ചെയ്യുന്ന ഒരു നോൺലിങ്ക്ഡ്, പങ്കാളിത്തേതര (നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്), വ്യക്തിഗത, പ്യുവർ റിസ്ക് ഹെൽത്ത് റൈഡറാണിത്. കമ്പനിയുടെ മുൻനിര ടേം പ്ലാനായ ബജാജ് അലയൻസ് ലൈഫ് ഇ ടച്ച് 2 നൊപ്പം ഇത് ഉപയോ​ഗപ്പെടുത്താം.


മെഡിക്ലെയിം ഇല്ലാത്തവര്‍ക്ക് ചികിത്സ ആവശ്യമായി വരുന്ന അടിയന്തരഘട്ടത്തില്‍ ഇതൊരു സാമ്പത്തിക ആശ്രയമായി പ്രവര്‍ത്തിക്കും. അടിസ്ഥാന മെഡിക്ലെയിം പോളിസി മാത്രം ഉള്ളവര്‍ക്ക് ( ഉദാ: അഞ്ച് ലക്ഷം രൂപയുടെ) അതിലേറെ ചികിത്സാ ചെലവ് വരുമ്പോള്‍ പോളിസി പരിധികളും യഥാർത്ഥ ചികിത്സാ ചെലവുകളും തമ്മിലുള്ള അന്തരം മറികടക്കാന്‍ ഇത് സഹായിക്കും. ഉയർന്ന മെഡിക്ലെയിം പരിരക്ഷയുള്ള (ഉദാ: 50 ലക്ഷം രൂപ) വരുടെ കാര്യത്തില്‍ ഇത് വരുമാനനഷ്ടം നികത്തുന്നതിലൂടെ അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുകയും ജീവിത ശൈലി കാത്തുസൂക്ഷിക്കാന്‍ സഹായിക്കുകയും മികച്ച സാമ്പത്തിക ആസൂത്രണം സാധ്യമാക്കാനുള്ള അധികസഹായമായി മാറുകയും ചെയ്യും.

18 മുതൽ 80 വയസ്സ് വരെയുള്ളവര്‍ക്ക് ക്യാൻസർ, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇതിലൂടെ പരിരക്ഷ നേടാം. ഗുരുതരം (10 ​ഗുരുതര രോ​ഗങ്ങള്‍ക്ക്), കൂടുതല്‍ മികച്ചത് (25 ​ഗുരുതര രോ​ഗങ്ങള്‍ക്ക് ), സമഗ്രമായത് (60 ഗുരുതര രോ​ഗങ്ങള്‍ക്ക്) എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ നിന്ന് ആവശ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്. യോ​ഗ്യത അനുസരിച്ച് നികുതി ഇളവുകള്‍ ലഭ്യമാകും. രജിസ്റ്റർ ചെയ്ത സേവന ദാതാക്കളിൽ നിന്ന് ചികിത്സയ്ക്കായി അഭിപ്രായം നേടുന്നതിനും ഇതില്‍ സൗകര്യമുണ്ട്.

താങ്ങാനാവുന്നതും എന്നാൽ ശക്തവുമായ പരിരക്ഷയോടെ സാമ്പത്തികമായി സുരക്ഷിതരായിരിക്കാനും ജീവിത ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉപയോക്താക്കളെ സഹായിക്കുകയാണ് കമ്പനി ഇതിലൂടെ ചെയ്യുന്നതെന്ന് ബജാജ് അലയൻസ് ലൈഫ് എംഡിയും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു.



Sharing is Caring