ജിദ്ദ ഉച്ചകോടിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് അറബ് ലോകം

ജിദ്ദ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഗള്‍ഫ് രാജ്യങ്ങളുടെയും ഈജിപ്ത്, ജോര്‍ഡന്‍, ഇറാഖ് രാജ്യങ്ങളുടെയും ഭരണാധികാരികള്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ജിദ്ദ ഉച്ചകോടിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് അറബ് ലോകം.

അറബ് മേഖലയുടെ സുരക്ഷക്കുനേരെ ഉയരുന്ന വെല്ലുവിളികളെ ഒരുമിച്ചുനേരിടാനും അറബ്-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താനും എടുത്ത തീരുമാനത്തെ ഇസ്‍ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മ (ഒ.ഐ.സി)യാണ് ആദ്യം സ്വാഗതം ചെയ്തു രംഗത്തുവന്നത്.

ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങളിലെ ഭരണാധികാരികള്‍ നടത്തിയ പ്രസംഗങ്ങളുടെ ഉള്ളടക്കത്തെ ജനറല്‍ സെക്രട്ടേറിയറ്റ് പ്രശംസിച്ചു. മധ്യപൗരസ്ത്യ ദേശം കടന്നുപോകുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയെും കുറിച്ച്‌ കൃത്യമായ വിലയിരുത്തലാണ് ഉച്ചകോടിയില്‍ നടന്നത്. മേഖലയിലെ സുരക്ഷ, വികസനം, സ്ഥിരത എന്നിവ കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ അറബ്, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്കും പൂര്‍ണമായ പിന്തുണയുണ്ടാകുമെന്ന് ഒ.ഐ.സി ജനറല്‍ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ആറു ഗള്‍ഫ് രാജ്യങ്ങളും ഈജിപ്ത്, ജോര്‍ഡന്‍, ഇറാഖ് എന്നീ അറബ് രാജ്യങ്ങളും യു.എസിന്റെ പിന്തുണയോടെ ഒരുമിച്ച്‌ നേരിടുക, യമനില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ നടപ്പാക്കുക ഉള്‍പ്പെടെ നിര്‍ണായകമായ ഒട്ടേറെ തീരുമാനങ്ങളാണ് ‘സുരക്ഷയും വികസനവും’ എന്ന ശീര്‍ഷകത്തില്‍ നടന്ന ഉച്ചകോടിയിലുണ്ടായത്.

ഉച്ചകോടി തീരുമാനങ്ങളെ അറബ് പാര്‍ലമെന്‍റ് സ്പീക്കര്‍ ആദില്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍അസൂമിയും സ്വാഗതം ചെയ്തു. അറബ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും സുരക്ഷ-സാമ്ബത്തിക വെല്ലുവിളികളെ നേരിടുന്നതിന് ഏകോപനത്തിന്റെയും സംയുക്ത സഹകരണത്തിന്റെയും പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനും ജിദ്ദ ഉച്ചകോടി തീരുമാനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സുരക്ഷയും സുസ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള അറബ്, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്ക് അറബ് പാര്‍ലമെന്‍റിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് അല്‍അസൂമി പറഞ്ഞു.

‘സുരക്ഷയും വികസനവും’ എന്ന പേരില്‍ ഉച്ചകോടി നടത്തുന്നത് മേഖല കടന്നുപോകുന്ന സൂക്ഷ്മമായ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നു. ഉച്ചകോടിയില്‍ അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും പ്രതിനിധികളും നടത്തിയ പ്രസംഗങ്ങളുടെ ഉള്ളടക്കത്തെ അറബ് പാര്‍ലമെന്റ് സ്പീക്കര്‍ പ്രശംസിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *