അബ്ദുള്ളകുട്ടിയ്‌ക്കെതിരെ സരിത

11232013Saritha-Nair400x300കൊച്ചി: സരിതയുടെ അഠുത്ത അമ്പ് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരെ. അബ്ദുള്ളക്കുട്ടി രാത്രി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്ന് സരിത പറഞ്ഞു. കേസില്‍ താന്‍ അറസ്റ്റിലാകുന്നതിന് രണ്ടു മാസം മുമ്പ് ഫോണില്‍ വിളിച്ച് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചു. മസ്‌കറ്റ് ഹോട്ടലില്‍  വരണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും സരിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൊലീസിനോട് തന്റെ പേരു പറയരുതെന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. അറസ്റ്റിലായപ്പോള്‍ എസ് എം എസ് ആയിട്ടായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും അബ്ദുള്ളക്കുട്ടി വിളിച്ചു. പേരു പറയരുത് എന്നായിരുന്നു അപ്പോഴും ആവശ്യപ്പെട്ടത്. മറ്റു ചിലരുടെ പേരും പറയാനുണ്ട്. അത് പിന്നീട് പറയും. അബ്ദുള്ളക്കുട്ടി ആരോപണങ്ങള്‍ നിഷേധിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും സരിത പറഞ്ഞു.
തന്നോട് തെറ്റു ചെയ്തവര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്ന കാര്യങ്ങള്‍ പുറത്തുവിടും. ജയിലില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസികവിഷമം എന്നെ ദ്രോഹിച്ചവരും അനുഭവിക്കണം. താന്‍ പറഞ്ഞതിനെല്ലാം തെളിവുണ്ട്. ഫോണ്‍കോളുകള്‍ക്കും അപ്പുറത്തുള്ള തെളിവുകളും കൈവശമുണ്ട്. യു ഡി എഫ് സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും സരിത പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *