യുപിയില്‍ 17കാരിയുടെ മൃതദേഹം നഗ്നമാക്കിയ നിലയില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശിലെ ഔറിയയില്‍ 17കാരിയെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നഗ്നമായ നിലയിലായിരുന്നു മൃതദേഹം.ദിബിയപുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു.

പ്രഭാതകൃത്യത്തിനായി പുറത്ത് പോയ പെണ്‍കുട്ടി ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് അന്വേഷിച്ചുപോയ വീട്ടുകാരാണ് വയലില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരഗഭിച്ചതായി എസ്.പി ചാരു നിഗം അറിയിച്ചു.

സംഭവത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി. പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹവുമായി പോകുന്നതും ഒരു സ്ത്രീ സംഘത്തെ അനുഗമിക്കുന്ന വീഡിയോയും പങ്കുവച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ‘ഔറിയയില്‍ 17കാരിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തി. പോലീസ് എത്തി മൃതദേഹവുമായി തിടുക്കത്തില്‍ ഓടുകയാണ്. പാവപ്പെട്ട ഒരു കുടുംബം പോലീസിനു പിന്നാലെ ഓടുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശ് ഒന്നാം സഗ്ഥാനത്താണ്. എന്നാല്‍ ആരും ഇതിനെ ‘ജംഗിള്‍ രാജ്’ എന്നു വിളിക്കില്ലെ’ന്നുമാണ് കോണ്‍ഗ്രസിന്റെ പരിഹാസം.

എന്നാല്‍ പോലീസ് ബലമായി മൃതദേഹം പിടിച്ചെടുത്തിട്ടില്ലെന്നും എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം ഏറ്റെടുത്തതെന്നും എസ്.പി പറയുന്നു. പോസ്റ്റു മോര്‍ട്ടം നടപടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തും. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തതായും എസ്.പി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *