2026ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് വേദിയാകാൻ വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും ശ്രമം തുടങ്ങി. ലോകകപ്പ് വേദിക്കായി അവകാശവാദം ഉന്നയിക്കുമെന്ന് മൊറോക്കൻ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. ഇതു അഞ്ചാം തവണയാണ് മൊറോക്കൻ ഫുട്ബോൾ ഫെഡറേഷൻ ലോകകപ്പിനായി ശ്രമിക്കുന്നത്. ആതിഥേയരാകാനുള്ള അവസരം ലഭിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ലോകകപ്പിന് വേദിയാകുന്ന ആഫ്രിക്കൻ രാജ്യമായി മാറും മൊറോക്കോ.
യുഎസ്, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും ലോകകപ്പ് വേദിക്കായി രംഗത്തുണ്ട്. 2018ലെയും 2022ലെയും ലോകകപ്പുകൾക്ക് റഷ്യയും ഖത്തറും ആതിഥേയത്വം വഹിക്കുന്നതിനാൽ തെക്കേ അമേരിക്ക, ആഫ്രിക്ക, ഓഷ്യാനിയ എന്നീ മേഖലയിലുള്ള രാജ്യങ്ങൾക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ.2020ൽ വേദി സംബന്ധിച്ച അന്തിമ തീരുമാനം ഫിഫ പ്രഖ്യാപിക്കും.