ഹിസ്ബുള്‍ കമാന്‍ഡറടക്കം മൂന്ന് ഭീകരരെ വധിച്ചു

കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ കമാന്‍ഡറടക്കം മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ സൈനാപോറ ഭാഗത്തുള്ള അവ്നീര ഗ്രാമത്തില്‍ ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ ഹിസ്ബുള്‍ കമാന്‍ഡര്‍ യാസീന്‍ ഇട്ടു അടക്കം മൂന്നു പേരെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിെന്‍റ തുടക്കത്തില്‍ ശനിയാഴ്ച രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രഹസ്യവിവരത്തെതുടര്‍ന്നാണ് ഭീകരരുടെ ഒളിത്താവളം സുരക്ഷാസൈന്യം വളഞ്ഞത്.

ഭീകരര്‍ ഏത് ഗ്രൂപ്പില്‍പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡി.ജി.പി വൈദ്യ പറഞ്ഞു. തിരച്ചിലിനിടെ ഭീകരര്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ത്തതിനെതുടര്‍ന്ന് പരിക്കേറ്റ അഞ്ച് സൈനികരില്‍ രണ്ടുപേര്‍ ശനിയാഴ്ച രാത്രിയോടെ സൈനികആശുപത്രിയില്‍ മരിക്കുകയായിരുന്നു.
സൈനികരായ തമിഴ്നാട് സ്വദേശി പി. ഇളയരാജ, മഹാരാഷ്ട്ര സ്വദേശി സുമേദ് വാമന്‍ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ ശ്രീനഗറിലെ ദാല്‍ഗേറ്റ് ഭാഗത്തെ ബദ്യാരി ചൗക്കിലുണ്ടായ പെട്രോള്‍ ബോംബ് സ്ഫോടനത്തില്‍ പരിേക്കറ്റ പ്രദേശവാസി ആശുപത്രിയില്‍ മരിച്ചു. ഹവാല്‍ സ്വദേശിയായ ഇംതിയാസ് അഹ്മദ് മിര്‍ ആണ് സ്കിംസ് ആശുപത്രിയില്‍ മരിച്ചത്. അജ്ഞാതര്‍ പൊലീസിനെ ലഷ്യംവെച്ച്‌ എറിഞ്ഞ പെട്രോള്‍ ബോംബ് ലക്ഷ്യംതെറ്റി റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇംതിയാസിെന്‍റ ദേഹത്ത് പതിക്കുകയായിരുന്നു.

വടക്കന്‍ കശ്മീരിലെ ബന്ദിപോറ ജില്ലയില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഹാജിന്‍ മേഖലയില്‍ വഹാബ് പാരി മോഹല്ലയില്‍ തമ്ബടിച്ച ഭീകരരെ തുരത്തുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *