ഹാഫ് സെഞ്ചുറിയിൽ സെഞ്ചുറി; ധോണിക്ക് അപൂർവ റിക്കാർഡ്


രിയറിൽ മറ്റൊരു അപൂർവനേട്ടം കൂടി സ്വന്തം പേരിലെഴുതി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണി. അർധശതകങ്ങളിലെ സെഞ്ചുറിയാണ് ഇക്കുറി ധോണിയുടെ നേട്ടം.


ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ഒന്നാം ഏകദിനത്തിലാണ് ധോണി നാഴികക്കല്ലു പിന്നിട്ടത്. മത്സരത്തിൽ 79 റണ്‍സ് നേടി ധോണി പുറത്തായി. ടെസ്റ്റ്, ഏകദിനം, ട്വന്‍റി 20 ഫോർമാറ്റുകളിലായി 100 അർധ ശതകം തികയ്ക്കുന്ന 14മത് കളിക്കാരനും നാലാമത് ഇന്ത്യക്കാരനുമാണു ധോണി. ഏകദിനത്തിൽ 66, ടെസ്റ്റിൽ 33, ട്വന്‍റി 20യിൽ ഒന്ന് എന്നിങ്ങനെയാണ് ധോണിയുടെ അർധശതക നേട്ടം.


രാജ്യന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധ ശതകങ്ങളുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍റെ പേരിലാണ്. 164 അർധ ശതകങ്ങളാണ് സച്ചിൻ അടിച്ചുകൂട്ടിയിട്ടുള്ളത്. ദ്രാവിഡ്(146), ഗാഗുലി(107) എന്നിവരാണ് അർധശതകത്തിൽ ശതകം തികച്ച മറ്റ് ഇന്ത്യൻ താരങ്ങൾ.



Sharing is Caring