സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗില്‍ അല്ല, വ്യക്തിപരമായ കാര്‍ഗോയിലെന്ന് യു.എ.ഇ, കൂടുതല്‍ തെളിവുകള്‍

തിരുവനന്തപുരം: സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗിലല്ലെന്ന് യു എ ഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന. വ്യക്തിപരമായ കാര്‍ഗോയിലാണ് സ്വര്‍ണം വന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയച്ച കാര്‍ഗോ ആണിതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ എന്ന നിലയ്ക്കായിരുന്നു ഇതെന്നും അഹമ്മദ് അല്‍ബന്ന വ്യക്തമാക്കി.

കേസില്‍ എന്‍ ഐ എ അടക്കമുള്ളവര്‍ ഇടപെട്ടതോടെയാണ് യു എ ഇ നിലപാട് അറിയിച്ചത്. എന്‍ ഐ എ രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാല്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്വപ്‌ന സുരേഷ് അടക്കം നാല് പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

അതേസമയം, സ്വര്‍ണക്കടത്തിന് ഐസിസ് ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചത് കാരണമാണ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രഹസ്യാന്വേഷണ ഏജന്‍സികളാണ് കേന്ദ്ര സര്‍ക്കാരിനെ ഈ വിവരം ധരിപ്പിച്ചത്. ഐസിസ് റിക്രൂട്ട്മെന്റിന് ആവശ്യമായ പണം കള്ളക്കടത്തിലൂടെയാണ് വരുന്നുവെന്നും സൂചനയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *