സ്ഥിരം യാത്രക്കാരുടെ കുറവും വലിയ നിരക്കും മെട്രോയെ ബാധിച്ചതായി സര്‍വേ

ഉയര്‍ന്ന നിരക്ക്; മെട്രോയില്‍ സ്ഥിരം യാത്രക്കാര്‍ കുറവ്.ഡീവാലര്‍ മാനേജ്മെന്‍റ് കണ്‍സല്‍ട്ടന്‍റ്സ് നടത്തിയ സര്‍വേയിലാണ് ജോലിക്കും പഠനത്തിനായും മെട്രോയില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയത്. 25 ശതമാനം യാത്രക്കാര്‍ മാത്രമാണ് മെട്രോയെ സ്ഥിരമായി ആശ്രയിക്കുന്നത്. യാത്രനിരക്ക് കൂടുതലാണെന്നതിനാലാണ് സ്ഥിരം യാത്രക്ക് മെട്രോ ഉപയോഗിക്കാത്തത്. മെട്രോ ലാഭകരമായി മാറണമെങ്കില്‍ ഇത്തരം ആശങ്ക പരിഹരിക്കപ്പെടണമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

യാത്രനിരക്ക് കൂടുതലാണെന്ന് 43 ശതമാനം യാത്രക്കാരും അഭിപ്രായപ്പെട്ടു. നിരക്ക് ന്യായമാണെന്ന് 53 ശതമാനം ആളുകള്‍ പറഞ്ഞു. എന്നാല്‍, ഇവരിലേറെയും യാത്രാനുഭവത്തിനോ ഷോപ്പിങ്ങിനോ വേണ്ടി മാത്രം മെട്രോ ഉപയോഗിച്ചവരാണ്. ദിവസവേതനക്കാര്‍ മൂന്നുശതമാനം മാത്രമാണ് മെട്രോ ഉപയോഗിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതല്ല നിരെക്കന്നതിെന്‍റ കൃത്യമായ തെളിവായി ഇത്. സേവനം നിലവാരമുള്ളതാണെന്നും മെട്രോ യാത്ര സ്ത്രീകള്‍ക്ക് തികച്ചും സുരക്ഷിതമാണെന്നും 82 ശതമാനം പേരും അഭിപ്രായപ്പെട്ടു. മെട്രോ സ്റ്റേഷനുകളില്‍ എത്തിച്ചേരാന്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നില്ലെന്ന് 73 ശതമാനവും പറഞ്ഞു.

യാത്രക്കാരില്‍ 47 ശതമാനവും 18-25 പ്രായമുള്ളവരാണ്. 74 ശതമാനം പുരുഷന്മാരും 26 ശതമാനം സ്ത്രീകളുമാണ് യാത്രക്കാര്‍. സൗകര്യങ്ങള്‍ മികച്ചതാണെന്ന് അഭിപ്രായമുള്ളപ്പോഴും കസേരകളുടെ അപര്യാപ്തതയടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ക്കിങ്, ഫീഡര്‍ സര്‍വിസ്, സുരക്ഷ, കസ്റ്റമര്‍ കെയര്‍ സര്‍വിസ് തുടങ്ങിയ ഒമ്ബത് ചോദ്യങ്ങളുമായാണ് കുസാറ്റ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയത്. സീസണ്‍ ടിക്കറ്റ്, വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍, വൈ-ഫൈ തുടങ്ങിയ നിരവധി നിര്‍ദേശങ്ങള്‍ സര്‍വേയില്‍ ഉയര്‍ന്നുവന്നതായി ഡീവാലര്‍ എം.ഡി സുധീര്‍ ബാബു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *