തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ചികിത്സാ പദ്ധതികള്‍ക്കുള്ള മരുന്ന് വിതരണം നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് കോടികളുടെ കുടിശിക വന്നതോടെയാണ് മരുന്നു വിതരണം നിലച്ചത്. ഈ ഇനത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നല്‍കാനുള്ളത് 18 കോടി രൂപയാണ്. ഇതോടെ ഫണ്ട് വകമാറ്റി ഉടന്‍ പണം നല്കാന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.













