സംസ്ഥാനത്ത് 1251 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം സഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് 1251 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 814 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേരുടെ രോഗബാധിയുടെ ഉറവിടം വ്യക്തമില്ല. വിദേശത്ത് നിന്ന് വന്ന 77 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 94 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് അഞ്ച് മരണം സ്ഥിരീകരിച്ചു.

മലപ്പുറം സ്വദേശി ഇമ്ബിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചക്കട സ്വദേശി ഗോപകുമാര്‍, എറണാകുളം സ്വദേശി പി.ജി ബാബു, ആലപ്പുഴ സ്വദേശി സുധീര്‍ എന്നിവരാണ് മവിച്ചത്. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.
ഇന്ന് അഞ്ചിലേറെ ജില്ലകളില്‍ നൂറിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 289, കാസര്‍ഗോഡ് 168, കോഴിക്കോട് 149, മലപ്പുറം 142, പാലക്കാട് 123്. എന്നീ ജില്ലകളിലാണ് നൂറിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്കിലും തിരുവനന്തപുരം ജില്ലയാണ് മുന്നിലുള്ളത്. തിരുവനന്തപുരത്ത് 150 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27608 സാമ്ബളുകള്‍ പരിശോധിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇടുക്കി രാജമലയിലുണ്ടായ ദുരന്തത്തിന്‍െ്‌റ വിവരങ്ങള്‍ കൈമാറിക്കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. 30 മുറികളുള്ള നാല് ലയങ്ങള്‍ അപകടത്തില്‍പ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. 80 പേരോളം അപകടത്തില്‍പ്പെട്ടു. 15 പേര്‍ മരിച്ചു. 15 പേരെ രക്ഷിച്ചു. പ്രദേശത്തെ വൈദ്യുുതി, ടെലഫോണ്‍ ബന്ധങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ ദുരന്തം പുറത്തറിയാന്‍ വൈകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *