പാലാ സീറ്റിന്‍റെ കാര്യത്തിൽ മാണി സി. കാപ്പൻ അയയുന്നു. ശരത് പവാർ എന്തുപറഞ്ഞാലും അനുസരിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. തന്‍റെ നേതാവ് പവാറാണ്. അദ്ദേഹം പറയുന്നത് അനുസരിക്കും. ദേശീയ നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്നും മാണി സി. കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് നേതാക്കളുമായുള്ളത് വ്യക്തിപരമായി അടുത്ത ബന്ധം. യു.ഡി.എഫ് നേതാക്കളുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. യു.ഡി.എഫുമായി ചർച്ച വേണമോയെന്ന് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയെ കണ്ട ശേഷം തീരുമാനിക്കും. അന്തിമ തീരുമാനം ഇതിനുശേഷമാണ് ഉണ്ടാവുകയെന്നും മാണി സി. കാപ്പന്‍ പറഞ്ഞു
യു.ഡി.എഫ് പൊതുസമ്മതനാകുമോയെന്ന ചോദ്യത്തിന്, എനിക്ക് ഭ്രാന്തുണ്ടോയെന്ന മറുപടിയാണ് മാണി സി. കാപ്പന്‍ നല്‍കിയത്. എന്നാല്‍ പാലായിൽ മാണി സി. കാപ്പൻ യു.ഡി.എഫ് പൊതുസമ്മതനാകാനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞിരുന്നു.