വീട്ടില്‍കയറി ബലാത്സംഗവും കവര്‍ച്ചയും: യുവാക്കള്‍ പിടിയില്‍

അരീക്കോട്: രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍ത്തൃമതിയായ വീട്ടമ്മയെ ബലാത്സംഗംചെയ്ത രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിലായി. വടകര മയ്യിന്നൂള്‍ സ്വദേശികളായ തട്ടാരത്ത് മീത്തല്‍ പി.ഷാനവാസ് (35), പറമ്ബത്ത് വീട്ടില്‍ ഇസ്മയില്‍ (27) എന്നിവരാണ് പിടിയിലായവര്‍. ഫെബ്രുവരി ഏഴിനായിരുന്നു അരീക്കോട് സ്റ്റേഷന്‍പരിധിയില്‍ കേസിന് ആസ്​പദമായ സംഭവം നടന്നത്.

കളവ് നടത്തണമെന്ന ഉദ്ദേശ്യത്തോടെ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തള്ളിത്തുറന്ന് പ്രതികള്‍ വീട്ടില്‍ കയറി. സ്ത്രീ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതികള്‍ അവരെ ദേഹോപദ്രവമേല്‍പ്പിക്കുകയും കത്തികാട്ടി ബലാത്സംഗം നടത്തുകയും മൊബൈലില്‍ നഗ്നചിത്രമെടുക്കകയും ചെയ്തുവത്രെ. സ്ത്രീയുടെ ആഭരണങ്ങള്‍ ഊരിയെടുത്ത പ്രതികള്‍ അവരുടെ മൊബൈല്‍ ഫോണും പാസ്പോര്‍ട്ട് അടക്കമുള്ള പ്രധാന രേഖകളും കൈവശപ്പെടുത്തി കടന്ന് കളയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

സ്ത്രീ പുതിയ സിംകാര്‍ഡ് എടുത്തത് മനസ്സിലാക്കിയ പ്രതികള്‍ സ്ത്രീയെ വിളിച്ച്‌ ഫോണും രേഖകളും തിരിച്ചുനല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ സ്ത്രീയുടെ മൊബൈലില്‍ മറ്റൊരു സിം കാര്‍ഡിട്ട് പ്രതികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ഈ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്ബറും ഭീഷണിപ്പെടുത്താന്‍ വിളിച്ച നമ്ബറും മറ്റും പിന്തുടര്‍ന്ന് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പ്രതികള്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഉള്ളതായി മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേശ്കുമാര്‍ ബെഹ്റക്ക് രഹസ്യവിവരം ലഭിച്ചു.

മലപ്പുറം ഡി.വൈ.എസ്.പി. ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി.ഐ.എം.ബി. ഷൈജു, അരീക്കോട് എസ്.ഐ.കെ. സിനോദ്, പ്രത്യേക അന്വേഷണ സംഘാംഗം ശശി കുണ്ടറക്കാട് എന്നിവര്‍ പ്രതികളെ പിടികൂടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *