വീട്ടമ്മയെ മയക്കുമരുന്നു നൽകി ഒമ്പതു ദിവസം പീഡിപ്പിച്ച ഒമ്പതു പേരെ പൊലീസ് പിടികൂടി.ബെഗലുരുവിലാണ് സംഭവം.ഉത്തര കന്നടയിലെ ഗർദോളി ഗ്രാമത്തിൽ സ്വന്തം വീട്ടിലാണ് വീട്ടമ്മ പീഡനത്തിനിരയായത്.
സംഭവവുമായി ബന്ധപ്പെട്ട് ഫയാസ്,ഹാരൂൻ,സാദിഖ് ഖാൻ,ആലിഫ് സയ്യിദ്,ജമീൽ ദേശായി,ഇല്യാസ്,നസ്ലല്ല ഖാൻ,സാദിഖ്,നിയാസ് എന്നിവരാണ് അറസ്റ്റിലായത്.എല്ലാവരും ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടക്ക് മാത്രംപ്രായമുളളവരാണ്.
കഴിഞ്ഞ മാസം 25ന് ബസ് കാത്തു നിൽക്കുകയായിരുന്ന വീട്ടമ്മയെ ഫയാസ് ബൈക്കിൽ വീട്ടിലെത്തിച്ചു.തുടർന്ന് പിന്തുടർന്ന് വീട്ടിൽ കയറുകയായിരുന്നു.ബലം പ്രയോഗിച്ചു മാനഭംഗപ്പെടുത്തി.പിറ്റേ ദിവസം കൂട്ടുകാരുമായെത്തി മയക്കു മരുന്നു നൽകുകയായിരുന്നു.തുടർന്ന് ഫയാസ് യുവതിയെ കൂട്ടുകാർക്ക് കാഴ്ച വച്ചു.മാർച്ച് ആറിനു മാത്രമാണ് യുവതിക്ക് ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനായത്.ഭർത്താവും മാതാപിതാക്കളും മരിച്ച വീട്ടമ്മ രണ്ടു മക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മക്കൾ ബന്ധുവീട്ടിൽ പോയിരുന്ന സമയത്താണ് പീഡനം നടന്നത്.