പാലക്കാട്∙ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി ജില്ലയിൽ നടന്ന അദാലത്തിൽ ഒറ്റദിവസം കൊണ്ട് 5,657 കേസുകൾ തീർപ്പായി; 70 ലക്ഷം രൂപ ഈടാക്കി. പാലക്കാട് ജില്ലാ കോടതിയിലും ചിറ്റൂർ, പട്ടാമ്പി, ആലത്തൂർ, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്ക് ആസ്ഥാനങ്ങളിലും നടന്ന അദാലത്തിൽ 7,000 കേസുകളാണു പരിഗണിച്ചത്. മൂന്നു വർഷം വരെ തടവുശിക്ഷയും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന വാറന്റ് നൽകിയ കേസുകളാണ് ഇതിലധികവും.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടുമാരായ പി. ഉബൈദുള്ള, രശ്മി, പ്രിയ, കെ.വി നൈന, സിന്ധു തങ്കം, കെ.ബി. വീണ, എം. സുഹൈബ്, എ.ബി. അനൂപ് എന്നിവർക്കു പുറമേ പ്രിൻസിപ്പൽ സബ് ജഡ്ജി വി.എസ്. വിദ്യാധരൻ, റിട്ട. ജില്ലാ ജഡ്ജി എം.ആർ. ബാലചന്ദ്രൻ നായർ എന്നിവരും അദാലത്തിൽ പങ്കെടുത്തു.
FLASHNEWS