കണ്ണൂര്‍: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പാനൂർ മൻസൂർ കൊലക്കേസിലെ പ്രതി രതീഷിന്റേത് ആത്മഹത്യയെന്ന് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പോലീസ് നിഗമനം. രതീഷിന്റെ മൃതദേഹത്തില്‍ കണ്ട പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ഉണ്ടായതായും വ്യക്തമായി.
രതീഷിന്റെ ദുരൂഹ മരണമുണ്ടായി രണ്ടു മാസം പിന്നിടുമ്പോഴാണ് പോലീസ് അന്തിമ നിഗമനത്തിലേക്കെത്തിയത്. സൈബര്‍ സെല്ലും ഫോറന്‍സിക് വിദഗ്ധരും ശേഖരിച്ച വിവരങ്ങളും കേസില്‍ നിര്‍ണായകമായി.
മന്‍സൂര്‍ കൊല്ലപ്പെട്ട മൂന്നാം ദിവസം വളയത്തെ കശുമാവിന് തോട്ടത്തിലാണ് രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.