യൂറോപ്യന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മറെയ്ക്ക് കിരീടം. ഫൈനലില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയെയാണ് മറെ തോല്‍പ്പിച്ചത്. സ്‌കോര്‍ 3-6, 6-4, 6-4.
ആദ്യ സെറ്റ് നഷ്ടമായെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റിലും ഗംഭീരമായ മടങ്ങിവരവാണ് മറെ നടത്തിയത്. രണ്ട് വര്‍ഷത്തിനുശേഷം താരത്തിന്റെ ആദ്യ എടിപി കിരീടം കൂടിയാണിത്.