മോഡിയുടെ മണ്ഡലത്തില്‍ കൂട്ടക്കുരുതി; അനസ്‌ത്യേഷ്യയ്ക്കിടെ നല്‍കിയത് വിഷവാതകം; ജീവന്‍ നഷ്ടപ്പെട്ടത് 14പേര്‍ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ വിഷവാതകം ശ്വസിച്ച് മരിച്ചത് 14 പേര്‍. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററാണ് 14 പേര്‍ക്കും മരണക്കെണിയായത്.
ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് അനസ്‌തേഷ്യ നല്‍കുന്നതിനിടെയാണ് മരണങ്ങള്‍ സംഭവിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചിരി വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡാണ് രോഗികള്‍ക്ക് ശ്വസിക്കാന്‍ കൊടുത്തത്. ജൂണ്‍ ആറിനും എട്ടിനും ഇടയിലാണ് മരണങ്ങള്‍ സംഭവിച്ചതെന്ന് ഉത്തര്‍പ്രദേശ് ഭക്ഷ്യ-ഔഷധ സുരക്ഷാ കമ്മീഷണര്‍ പറഞ്ഞു.

ആശുപത്രിയുടെ അനാസ്ഥമൂലം മരിച്ചയാളുടെ കുടുംബാഗമായ അലഹബാദ് സ്വദേശി മെഹ്‌റാജ് അഹമ്മദ് ജൂണ്‍ 14ന് അലഹബാദ് ഹൈക്കോടതിയില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *