മഹാകുംഭമേള വെട്ടിച്ചുരുക്കില്ല; സംവിധാനങ്ങള്‍ കുറ്റമറ്റത്; തിരക്ക് നിയന്ത്രണാധീനമെന്നും ഉത്തരാഖണ്ഡ് ‍സര്‍ക്കാര്‍

മഹാകുംഭമേള വെട്ടിച്ചുരുക്കില്ലെന്ന് വ്യക്തമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസത്തെ പുണ്യ സ്നാനത്തിന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തിയ പശ്ചാത്തലത്തിലാണ് കുംഭമേള നിര്‍ത്തിവെയ്ക്കുമെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത്തരം വ്യാജപ്രചാരണങ്ങള്‍ തള്ളിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മുന്‍ നിശ്ചയിച്ച പ്രകാരം കുംഭമേള നടക്കും. തീര്‍ത്ഥാടകര്‍ക്കുള്ള സംവിധാനങ്ങള്‍ കുറ്റമറ്റതും തിരക്ക് നിയന്ത്രണാധീനവുമാണെന്ന് ഹരിദ്വാര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

മൂന്നാം പുണ്യ സ്നാനത്തിന് ഇന്നലെ മാത്രം 13,51,631 പേരാണ് ഗംഗയില്‍ മുങ്ങി ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായത്. തീര്‍ത്ഥാടകര്‍ മാസ്‌ക് ധരിക്കുന്നതും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി മാത്രം രജിസറ്റര്‍ ചെയ്യുന്നതും കര്‍ശനമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
‘കുംഭമേള സാധാരണനിലയില്‍ ജനുവരി മാസം മുതലാണ് ആരംഭിക്കാറ്. കൊറോണ നിയന്ത്രണം കാരണമാണ് ഏപ്രില്‍ ഒന്നു മുതല്‍ മുപ്പതാം തിയതി വരെ ചുരുക്കിയത്. എല്ലാ തീരുമാനങ്ങളും കൂട്ടമായാണ് എടുത്തത്. കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നും കുംഭമേള തീര്‍ത്ഥാടനം നിര്‍ത്തിവെയ്ക്കാന്‍ ഒരു നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടില്ല. ‘ ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റ് ദീപക് റാവത് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *