വ്യവസായി വിഎം രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാഹചര്യമാണുള്ളത്. കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും കോടതി ചോദിച്ചു. കേസ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടയിയുടെ പരാമര്‍ശങ്ങള്‍.മലബാര്‍ സിമന്റ് അഴിമതി കേസിലെ പ്രതി ചാക്ക് രാധാകൃഷ്ണന്‍ എന്ന വിഎം രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളേക്കാലും മുകളിലാണോ വിഎം രാധാകൃഷ്ണനെന്നും എന്തുകൊണ്ടാണ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.സാധാരണക്കാരന് നീതിവ്യവസ്ഥയോടുള്ള വിധേയത്വം ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടികള്‍. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവങ്ങള്‍ കാണാതിരിക്കുന്നത് അത്ഭുതമാണ്. വിഎം രാധാകൃഷ്ണന്‍ നിയമത്തിന് അതീതനായ വ്യക്തിയല്ല. എല്ലാവരും നിയമത്തിന് തുല്യരാണ്. ഹൈക്കോടതി പറഞ്ഞു.
എത്രയും വേഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ വരുന്ന 18 ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോട് ഹാജരാകാനും കോടതി നിര്‍ദ്ദേശം നൽകി.














