ന്ത്രിയായതിനു ശേഷവും ശൈലിയിൽ മാറ്റമില്ലാതെ എംഎം മണി. മന്ത്രിയായി ചുമതലയേറ്റത്തിന് ശേഷം ഇടുക്കിയിലെ ഒരു സ്വീകരണ ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് എംഎം മണി സ്വതസിദ്ധമായ ഭാഷയിൽ മോഹൻലാലിനെയും, ഒ രാജഗോപാലിനെയും വിമർശിച്ചത്.
ഒ രാജഗോപാലിന് തലയ്ക്കു സുഖമില്ലെന്നും ബിജെപി യുടെ ഏക എം എൽ എയായ ഒ രാജഗോപാൽ കേരളത്തിനു പറ്റിയ വിഢിത്തമാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. നോട്ട് നിരോധനത്തെ അനുകൂലിച്ച് ആരൊക്കയാണ് രംഗത്തുവന്നിരിക്കുന്നത്. അതില്‍ മോഹന്‍ലാലും ഉള്‍പ്പെടുന്നു. തനിക്ക് ആരാധനയുള്ള ഒരു വ്യക്തിയാണ് മോഹന്‍ലാല്‍. എന്നാല്‍ അദ്ദേഹം ഈ വട്ടുകേസിന് കൂട്ടുനിന്നല്ലോ എന്നോര്‍ത്തിട്ട് തനിക്ക് വലിയ സങ്കടമുണ്ടെന്നായിരുന്നു മണിയുടെ പ്രതികരണം.