മധ്യപ്രദേശിലെ മൊറീന ജില്ലയിൽ വിഷമദ്യ ദുരന്തത്തിൽ പതിനൊന്നു മരണം. ആശുപത്രിയിലുള്ള ഏഴു പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് സൂപ്രണ്ട് അനുരാഗ് സുജന്യ പറഞ്ഞു. ഇവരെ കൂടുതൽ ചികിത്സക്കായി ഗ്വാളിയോറിലേക്ക് മാറ്റും.
മൊറീന ജില്ലയിലെ രണ്ടു ഗ്രാമങ്ങളിലായാണ് സംഭവം നടന്നത്. പഹാവള്ളി ഗ്രാമത്തിൽ നാല് പേരും ഏഴു പേർ മാൻപൂർ ഗ്രാമത്തിലുമാണ് മരിച്ചത്. പ്രാഥമിക റിപോർട്ടുകൾ പ്രകാരം വെള്ള നിറമുള്ള മദ്യമാണ് ഗ്രാമവാസികൾ കഴിച്ചത്.
“മാൻപൂർ, പഹാവള്ളി ഗ്രാമങ്ങളിലെ പതിനൊന്നു പേരാണ് വിഷമദ്യം കുടിച്ചു മരിച്ചത് “- അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ