ബലാത്സംഗ പരാതികള്‍ക്കു കാരണം ബന്ധം തകരുന്നത്: ഹരിയാന മുഖ്യമന്ത്രി

ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം തകരുന്നത് പുരുഷനെതിരായ ബലാത്സംഗ കേസിലേക്കു നയിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. ഭൂരിപക്ഷം പീഡനക്കേസുകളിലും ഇരയ്ക്ക് ആരോപിതനെ അറിയാമെന്നും തര്‍ക്കങ്ങളെ തുടര്‍ന്നാണ് പരാതി നല്‍കുന്നതെന്നും ഖട്ടര്‍ പറയുന്നതിന്‍റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

80-90 ശതമാനം, ബലാത്സംഗ, പീഡനക്കേസുകളിലും ആരോപിതനെ ഇരയ്ക്കു പരിചയമുണ്ടാകും. അവര്‍ ഒന്നിച്ചു സമയം ചെലവഴിച്ചിരിക്കും. അവര്‍ തമ്മില്‍ തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഉടലെടുക്കുന്പോള്‍, അയാള്‍ എന്നെ പീഡിപ്പിച്ചെന്ന് ഇര പരാതി ഉന്നയിക്കുന്നു- ഖട്ടര്‍ പറഞ്ഞു. ബലാത്സംഗങ്ങള്‍ മുന്പുണ്ടായിരുന്നതില്‍നിന്നു വര്‍ധിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച പരിഗണനകളാണ് വര്‍ധിച്ചതെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 1187 പീഡനക്കേസുകളാണ് സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 996 എണ്ണം പീഡനക്കേസുകളും 191 എണ്ണം കൂട്ടമാനഭംഗ കേസുകളുമാണ്. ഇതില്‍ 518 കേസിലും ഇരകള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *