ബി.ജെ.പി ഹര്‍ത്താല്‍ തുടരുന്നു

ശ്രീകാര്യത്ത് ആർ.എസ്.എസ് കാര്യവാഹിനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ഹർത്താൽ തുടരുന്നു. ഹർത്താലിൽ ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ഓട്ടോ,​ ടാക്‌സി,​ സ്വകാര്യ ബസുകൾ തുടങ്ങിയവയും നിരത്തിൽ നിന്ന് ഒഴിഞ്ഞുനിന്നു. കെ.എസ്. ആർ.ടി.സി ദീർഘദൂര സർവീസുകൾ മാത്രമാണ് നടത്തുന്നത്.

ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗർ കുന്നിൽ വീട്ടിൽ രാജേഷിനെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് വെട്ടിക്കൊന്നത്. വിനായക നഗറിലെ ഗൗരി സ്റ്റോറിൽ നിന്ന് രാജേഷ് വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനിടെ ബൈക്കിലെത്തിയ പതിഞ്ചോളം വരുന്ന അക്രമിസംഘം രാജേഷിനെ ആക്രമിക്കുകയായിരുന്നു. ആദ്യവെട്ടിൽ കടയുടെ മുന്നിലേക്ക് വീണ രാജേഷിന്റെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നുവെന്ന് സ്ഥലവാസികൾ പറഞ്ഞു. തുടർന്ന് രാജേഷിന്റെ ഇടതുകൈ ആക്രമികൾ രാജേഷിന്റെ വെട്ടിമാറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു, സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസാണ് പറമ്പിൽ നിന്ന് കൈ കണ്ടെത്തിയത്. ഇരുകാലുകളിലും ശരീരത്തിലും നാൽപതോളം വെട്ടേറ്റ് രക്തം വാർന്ന നിലയിൽ റോഡിൽ കിടന്ന രാജേഷിനെ പൊലീസ് വാഹനത്തിലാണ് മെഡിക്കൽ കോളേജിലെത്തിച്ചത്.തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും 10.30 ഓടെ മരണം സംഭവിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *