പ്രളയ ധനസമാഹരണം: മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന് പൂട്ടിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണസമാഹരണം ലക്ഷ്യമിട്ട് മന്ത്രിമാര്‍ നിശ്ചയിച്ചിരുന്ന വിദേശ യാത്രകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം. ഫണ്ട് ശേഖരണത്തിനായി മന്ത്രിമാര്‍ക്ക് വിദേശത്തേക്കു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രിക്കു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതും കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.

ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ മാത്രം പങ്കെടുക്കാം. എന്നാല്‍ വിദേശ ഫണ്ട് സ്വീകരിക്കരുത്. വിദേശ പ്രതിനിധികളുമായി വിഷയം ചര്‍ച്ച ചെയ്യരുതെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. ഇതോടെ മുഖ്യമന്ത്രിയുടെ ഗ്ലോബര്‍ സാലറി ചലഞ്ച് ഉള്‍പ്പെടെയുള്ളവയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഈ മാസം 17 മുതല്‍ വിദേശ സന്ദര്‍ശനം നടത്താനാണ് മുഖ്യമന്ത്രിക്ക് അനുമതി ലഭിച്ചിരിക്കുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ സ്ഥലങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. ഫണ്ട് ശേഖരണത്തിനായി മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിദേശത്ത് പോകാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ഈ മാസം 18 മുതല്‍ വിദേശപര്യടനം തുടങ്ങനായിരുന്നു നിശ്ചയിച്ചിരുന്നത്. സര്‍ക്കാരിന്‍റെ ഈ തീരുമാനങ്ങള്‍ക്കാണ് തിരിച്ചടിയേറ്റത്.

അതേസമയം കേരളത്തിനുള്ള വിദേശവായ്പാ പരിധി ഉയര്‍ത്തുന്നതിനും കേന്ദ്രം അനുമതി നല്‍കിയില്ല. പരിധി മൂന്ന് ശതമാനത്തില്‍നിന്നും 4.5 ശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. ലോകബാങ്ക്, എഡിബി വായ്പകളും അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *