വീട്ടുകാരുമായി വിവാഹാന്വേഷണമെന്ന് പറഞ്ഞ് യുവതികളുടെ വീട്ടിലെത്തും.പിന്നീട് പ്രണയം നടിച്ച് യുവതികളെ ലോഡ്ജുകളിലെത്തിക്കും.അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനു ശേഷം ഗർഭനിരോധന ഗുളിക എന്നു പറഞ്ഞ് സയനേഡ് നൽകും.യുവതികൾ പിടഞ്ഞു വീണു മരിക്കുമ്പോൾ അവരുടെ പണവും സ്വർണവുമെടുത്ത് രക്ഷപ്പെടും.ഒരു കായികാധ്യാപകന്‍റെ ക്രൂരകൃത്യം കണ്ട് ഞെട്ടിയിരിക്കുകയാണ് കർണാടക പൊലീസ്.
ഈ ക്രൂര കൃത്യങ്ങളിലെ നായകൻ കന്യാന സ്വദേശിയായ കായികാദ്ധ്യാപകൻ മോഹൻ കുമാർ എന്ന 50 കാരൻ. പുത്തൂരിലെ 22 കാരിയെ കുടകിലെ മടിക്കേരി ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയും സ്വർണ്ണാഭരങ്ങൾ കൈക്കലാക്കിയ ശേഷം സയനേഡ് ഗുളിക നൽകി കൊലപ്പെടുത്തി എന്ന കേസിലാണ് മോഹൻ കുമാർ പെട്ടത്. ഈ കേസിൽ കഴിഞ്ഞ ദിവസം മംഗളൂരു സെഷൻസ് കോടതി ജീവപര്യന്തം തടവിനും 26,000 രൂപ പിഴക്കും മോഹൻ കുമാറിനെ ശിക്ഷിക്കുകയായിരുന്നു. സമാന രീതിയിൽ മറ്റ് 20 യുവതികളെ മോഹൻകുമാർ പീഡിപ്പിച്ചു കൊലപ്പെടുത്തിയതായി അന്വേഷണ സംഘത്തിന് തെളിയുകയും ചെയ്തു.