പാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് യു.ഡി.എഫ് സര്‍ക്കാര്‍ 114 ക്വാറികള്‍ക്ക് അനുമതി നല്‍കി

പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ ഉടുമ്ബന്‍ചോല താലൂക്കില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാറിെന്‍റ കാലത്ത് 114 കരിങ്കല്‍ ക്വാറികള്‍ക്കും ക്രഷര്‍ യൂനിറ്റുകള്‍ക്കും അനുമതി നല്‍കിയെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിെന്‍റ രേഖ. ഖനനാനുമതി പുതുക്കല്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയില്‍ 2011 മുതല്‍ 2016വരെ ആകെ 384 അനുമതികളാണ് നല്‍കിയത്.

ഇതിലേെറയും പശ്ചിമഘട്ട മലനിരകളിലാണെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിെന്‍റ പട്ടിക ചൂണ്ടിക്കാണിക്കുന്നു. ദേവികുളത്ത് 54ഉം പീരുമേട്ടില്‍ 56ഉം കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ താലൂക്കിലെ പല പഞ്ചായത്തുകളും ഭൂപ്രകൃതി അനുസരിച്ച്‌ പശ്ചിമഘട്ട മലനിരകളിലാണ്.

ഉടുമ്ബന്‍ചോലയില്‍ തഹസില്‍ദാര്‍ പരിശോധന നടത്തിയ ഏഴ് ക്വാറികളില്‍ ആറെണ്ണം സര്‍ക്കാര്‍ പുറമ്ബോക്കിലും ഒരെണ്ണം ഏലപ്പട്ടയ ഭൂമിയിലുമാണെന്നും കണ്ടെത്തി. 39/35 സര്‍വേ നമ്ബറിലെ ഭൂമി ഏലപ്പട്ടയമാണെന്നും കരിങ്കല്‍ ഖനനം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നും തഹസിദാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും 2013ല്‍ കലക്ടറെയും ജിയോളജിസ്റ്റിനെയും അറിയിച്ചിരുന്നു. എന്നാല്‍, പട്ടയം റദ്ദുചെയ്യാന്‍ ജിയോളജിറ്റ് നടപടി സ്വീകരിച്ചില്ല.
2017ല്‍ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ മൈനിങ് ആന്‍ഡ് ജിയോളജിയുടെ അനുമതിപത്രം ഉപയോഗിച്ച്‌ ഉടമകള്‍ കരിങ്കല്ല് കടത്തി.

പാരിസ്ഥിതികാനുമതിയോ വനംവകുപ്പിെന്‍റ നിരാക്ഷേപപത്രമോ ഇല്ലാതെയാണ് പാറ കടത്തിയത്. ഖനനത്തിലൂടെ ഒരുവന്‍മല ഇല്ലാതായെന്നാണ് ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് ഗുരുതരമായ ആഘാതമാണ് ഇവിടെയുണ്ടാക്കിയത്. മുരിക്കാശ്ശേരി, ശാന്തന്‍പാറ, വെള്ളത്തൂവല്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വന്‍കിട ക്വാറികള്‍ ഏക്കറുകണക്കിന് പാറപൊട്ടിച്ച്‌ മാറ്റിയതിനാല്‍ കേരള-തമിഴിനാട് അതിര്‍ത്തി പങ്കിടുന്ന സഹ്യമലനിരകള്‍ ഇല്ലാതാവുന്ന അവസ്ഥയുണ്ട്.

തമിഴ്നാട് ഭാഗത്തുനിന്നുള്ള ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് വീശിയടിക്കാനിടയാക്കും. അത് കേരളത്തിെന്‍റ അന്തരീക്ഷ ഉൗഷ്മാവ് വര്‍ധിക്കാനും പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം സംഭവിക്കാനും കാരണമാകുമെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *